<?xml version="1.0" encoding="UTF-8"?>
<rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:media="http://search.yahoo.com/mrss/"
	>

<channel>
	<title>സേതുലക്ഷ്മി</title>
	<atom:link href="http://sethulakshmi.wordpress.com/feed/" rel="self" type="application/rss+xml" />
	<link>http://sethulakshmi.wordpress.com</link>
	<description>Life never ends for a day</description>
	<pubDate>Thu, 22 May 2008 13:46:12 +0000</pubDate>
	<generator>http://wordpress.org/?v=MU</generator>
	<language>ml</language>
			<item>
		<title>അവളെ ഞാന്‍ മറക്കാന്‍ ശ്രമിക്കുകയാണ്</title>
		<link>http://sethulakshmi.wordpress.com/2008/05/22/%e0%b4%85%e0%b4%b5%e0%b4%b3%e0%b5%86-%e0%b4%9e%e0%b4%be%e0%b4%a8%e0%b5%8d%e2%80%8d-%e0%b4%ae%e0%b4%b1%e0%b4%95%e0%b5%8d%e0%b4%95%e0%b4%be%e0%b4%a8%e0%b5%8d%e2%80%8d-%e0%b4%b6%e0%b5%8d%e0%b4%b0/</link>
		<comments>http://sethulakshmi.wordpress.com/2008/05/22/%e0%b4%85%e0%b4%b5%e0%b4%b3%e0%b5%86-%e0%b4%9e%e0%b4%be%e0%b4%a8%e0%b5%8d%e2%80%8d-%e0%b4%ae%e0%b4%b1%e0%b4%95%e0%b5%8d%e0%b4%95%e0%b4%be%e0%b4%a8%e0%b5%8d%e2%80%8d-%e0%b4%b6%e0%b5%8d%e0%b4%b0/#comments</comments>
		<pubDate>Thu, 22 May 2008 13:46:12 +0000</pubDate>
		<dc:creator>സേതുലക്ഷ്മി</dc:creator>
		
		<category><![CDATA[Story]]></category>

		<guid isPermaLink="false">http://sethulakshmi.wordpress.com/?p=106</guid>
		<description><![CDATA[അവളെ ഞാന്‍ മറക്കാന്‍ ശ്രമിക്കുകയാണ്. നീണ്ട ഒരു കാത്തിരിപ്പിനും കണ്ട് സ്വപ്നങ്ങല്‍ക്കും അര്‍ഥമില്ലാതായിരിക്കുന്നു. മറക്കണം&#8230;..എല്ലാം മറക്കണം.
ഏതാണ്ട് അഞ്ചു വര്‍ഷങ്ങള്‍ക്കുമുന്‍പാണ് ഞാനവളെ കണ്ടുമുട്ടുന്നത്. തികച്ചും യാദ്യശ്ചികമായായിരുന്നു ആ കൂടിക്കാഴ്ച്ച. അവളുടെ പേര് ഞാന്‍ പറയുന്നില്ല. പറഞ്ഞാ‍ല്‍ ഒരു പക്ഷെ നിങ്ങളില്‍ പലര്‍ക്കും അവളെ തിരിച്ചറിയാന്‍ കഴിഞ്ഞുവെന്ന് വരും. അവള്‍ ഒരു സുന്ദരിയായിരുന്നു. നീണ്ട് മെലിഞ്ഞ് വടിവൊത്ത് ശരീരവും ഞെരുക്കമുള്ള ചുരുണ്ട് മുടിയും വിടര്‍ന്ന കണ്ണുകളും അവളുടെ മാത്രം പ്രത്യേകതകളായിരുന്നു.
കണ്ടുമുട്ടല്‍ ഒരു യാദ്യശ്ചികമായായിരുന്നുവെന്ന് പറഞ്ഞല്ലോ. അന്ന് ഞാന്‍ അവസാനവര്‍ഷ ബിരുദത്തിന് [...]]]></description>
			<content:encoded><![CDATA[<div class='snap_preview'><br /><p>അവളെ ഞാന്‍ മറക്കാന്‍ ശ്രമിക്കുകയാണ്. നീണ്ട ഒരു കാത്തിരിപ്പിനും കണ്ട് സ്വപ്നങ്ങല്‍ക്കും അര്‍ഥമില്ലാതായിരിക്കുന്നു. മറക്കണം&#8230;..എല്ലാം മറക്കണം.</p>
<p>ഏതാണ്ട് അഞ്ചു വര്‍ഷങ്ങള്‍ക്കുമുന്‍പാണ് ഞാനവളെ കണ്ടുമുട്ടുന്നത്. തികച്ചും യാദ്യശ്ചികമായായിരുന്നു ആ കൂടിക്കാഴ്ച്ച. അവളുടെ പേര് ഞാന്‍ പറയുന്നില്ല. പറഞ്ഞാ‍ല്‍ ഒരു പക്ഷെ നിങ്ങളില്‍ പലര്‍ക്കും അവളെ തിരിച്ചറിയാന്‍ കഴിഞ്ഞുവെന്ന് വരും. അവള്‍ ഒരു സുന്ദരിയായിരുന്നു. നീണ്ട് മെലിഞ്ഞ് വടിവൊത്ത് ശരീരവും ഞെരുക്കമുള്ള ചുരുണ്ട് മുടിയും വിടര്‍ന്ന കണ്ണുകളും അവളുടെ മാത്രം പ്രത്യേകതകളായിരുന്നു.</p>
<p>കണ്ടുമുട്ടല്‍ ഒരു യാദ്യശ്ചികമായായിരുന്നുവെന്ന് പറഞ്ഞല്ലോ. അന്ന് ഞാന്‍ അവസാനവര്‍ഷ ബിരുദത്തിന് പഠിക്കുന്നു. സീനിയറായിരുന്നതിനാല്‍ അടിച്ച്‌പൊളിച്ച് നടക്കുന്ന സമയം. ക്ലാസുകള്‍ തുടങ്ങിയിട്ട് ആഴ്ചകള്‍ മാ‍ത്രമെ ആയിരുന്നുള്ളൂ. കനത്ത മഴ കൂടിയായപ്പോള്‍ ക്ലാസില്‍ കയറുന്ന കാര്യം നടന്നിരുന്നില്ല. കാമ്പസില്‍ ചുറ്റിത്തിരിയുമ്പോള്‍ പോക്കറ്റ്‌മണി സംഘടിപ്പിക്കാന്‍ ചെറു പിരിവിനായി വല്ലപ്പോഴും ക്ലാസില്‍ കയറുമായിരുന്നു. അല്ലാത്തപ്പോള്‍ രാമുവണ്ണന്‍റെ തട്ടുകടയില്‍ത്തന്നെ പഠനവും വായനയും എല്ലാം.</p>
<p>അന്നൊരു ബുധനാഴ്ച ഉച്ചകഴിഞ്ഞ് മഴയൊന്ന് തോര്‍ന്നപ്പോള്‍ തട്ടുകടയില്‍ വാചകമടിച്ചിരുന്ന ഞാന്‍ എന്‍റെ ഡിപ്പാര്‍ട്മെന്‍റിലേയ്ക്ക് വെറുതെയൊന്ന് കയറി. അതോടെ അടുത്ത മഴയും തുടങ്ങി. “ഇതൊരു പോല്ലാപ്പായല്ലൊ!“ മഴയായിരുന്നതിനാല്‍ ഉച്ചതിരിഞ്ഞ് ക്ലാസുകള്‍ കാലിയായിരുന്നു. കിട്ടി തക്കത്തിന് മറ്റുള്ളവരുടെ കുടകളില്‍ ഒരോരുത്തര്‍ രക്ഷപെടുന്നു. പരിചയക്കാരെ അവിടെങ്ങും കണ്ടതുമില്ല. ഞാനാകെ കുടുങ്ങിപ്പോയി. തുടര്‍ച്ചയായി രണ്ടു മണിക്കൂര്‍ ശക്തമായി മഴപെയ്തു. അസഹനീയമായ ഒറ്റപ്പെടലിന്‍റെയും മുഷിയലിന്‍റെയും മണിക്കൂറുകളായിരുന്നു അവ.</p>
<p>മണി ഏതാണ്ടൊരു മൂന്നര മണിയായപ്പോള്‍ അതിശക്തമായൊരു ഇടിമിന്നലിണ്ടായി. പിന്നെ, “അമ്മേ” എന്നൊരു വിളിയും. ഡിപ്പാര്‍ട്മെന്‍റിന്‍റെ ഒരു മൂലയില്‍ നിന്നായിരുന്നു ആ വിളി. ഞാന്‍ പതുക്കെ അണ്ടോട്ട് ചെന്നു. വെളുത്ത് തുടുത്ത ഒരു പെണ്‍കുട്ടി. ഞാന്‍ ഒരു നിമിഷത്തേയ്ക്ക് സ്ത്ബ്ത്നായി നിന്ന്പോയി. അവള്‍ അത്രയ്ക്ക് സുന്ദരിയായിരുന്നു. അവളുടെ നീണ്ട ചുരുള്‍മുടി കാറ്റില്‍ ഉന്മാദത്തോടെ പാറുന്നുണ്ടായിരുന്നു. ആ മുടി ഒതുക്കിവയ്ക്കാന്‍ അവള്‍ ഏറെ പണിപ്പെടുന്നുണ്ടായിരുന്നു. അപ്രതീക്ഷിതമായി എന്നെ കണ്ട് അവള്‍ എന്നെ സൂക്ഷിച്ച് നോക്കി. അതില്‍ ഞാന്‍ വാടിപ്പോയി. സമനിലവീണ്ടെടുത്ത് പരുഷമെന്ന് തോന്നത്തക്കവിധം ഞാന്‍ ചോദിച്ചു, “ങും?”. “അച്ഛ്ന്‍” എന്ന് മാത്രം അവള്‍ പറഞ്ഞവസാനിപ്പിച്ചു.</p>
<p>ഒന്നാം വര്‍ഷബിരുദത്തിന് എത്തിയതായിരുന്നു അവള്‍. തുടക്കക്കാരിയായതിനാല്‍ അച്ഛ്നായിരുന്നു അവളെ കോളേജില്‍ കൊണ്ടാക്കുന്നതും തിരികെ കൊണ്ട് പോവുന്നതും. മഴമൂലം അവളുടെ അച്ഛന്‍ അന്ന് വന്നിരുന്നില്ല. കൂട്ടുകാരാരുമില്ലാത്തതിനാല്‍ ആ മഴയത്ത് അവിടെ കുടുങ്ങിപ്പോവുകയായിരുന്നു. അവള്‍ തികച്ചും നിഷ്ക്കളങ്കയായിരുന്നു.</p>
<p>ഒന്നും പറയാനില്ലാതെ ഞാനും അവളും കുറെ നേരം അവിടെ നിന്നു. മഴമാറുന്ന ലക്ഷണവുമില്ല. സമയം വൈകി. കാര്‍മേഘങ്ങള്‍ ആ വരാന്തയില്‍ ഇരുള്‍ പരത്തിയിരുന്നു. കാറ്റടിച്ച് മുഖത്ത് പറ്റിയ മഴത്തുള്ളികള്‍ തുടച്ചുമാറ്റിയപ്പോള്‍ അവള്‍ കൂടുതല്‍ സുന്ദരിയായി മാറി. ആളൊഴിഞ്ഞ ആ വരാന്തയിലെ നിമിഷങ്ങള്‍ ഇന്നും അതേ സുഖത്തോടെ ഞാന്‍ ഓര്‍ക്കുന്നു.</p>
<p>താക്കോല്‍ക്കൂട്ടങ്ങളുടെ ഒച്ച കേട്ടാ‍ണ് ഞാന്‍ തിരിഞ്ഞ് നോക്കിയത്. “എന്താ രണ്ടാളും എവിടെ?”, ക്ലാസ്മുറികള്‍ അടയ്ക്കാന്‍ വന്ന് പ്യൂണ്‍ ആയിരുന്നു അത്. അയാളുടെ ചോദ്യത്തില്‍ മുള്‍മുനകള്‍ ഒളിഞ്ഞിരിപ്പുണ്ടായിരുന്നു. “ഈ കുട്ടീടെ അച്ഛന്‍ വന്നിട്ടില്ല”, ഞാന്‍ പറഞ്ഞൊപ്പിച്ചു. “അച്ഛന്‍ ഇപ്പോ വരും”, അവളും പറഞ്ഞു. “ഉം”, പ്യൂണ്‍ മെല്ലെ നടന്ന് മറഞ്ഞു.</p>
<p>“ഈ പ്യൂണൊരു പൊട്ടനാണോ? ഇങ്ങനെയാണോ സംസാരിക്കേണ്ടത്?, ഞാന്‍ മനസില്‍ പിറുപുറുത്തു. ഇത് ഊഹിച്ചെടുത്തപ്പോലെ അവള്‍ എന്നെ നോക്കി ആദ്യമായി ചിരിച്ചു. അറിയാതെ ഞാന്‍ ലജ്ജിച്ച് തല താഴ്ത്തി. തലയുയര്‍ത്തിയപ്പോള്‍ “ഞാന്‍ പോണൂ” എന്ന് പറഞ്ഞ് അവള്‍ നടന്ന് തുടങ്ങിയിരുന്നു. ലജ്ജയുടെ പാരമ്യത്തില്‍ അവളുടെ അച്ഛന്‍ വന്നത് ഞാന്‍ കണ്ടിരുന്നില്ല. നനഞ്ഞ് ചെളിയായ മുറ്റത്തുകൂടി അവള്‍ നടന്ന് നീങ്ങുന്നത് ഞാന്‍ ഇമവെട്ടാതെ നോക്കി നിന്നു, പിന്നെ അച്ഛന്‍റെ ബൈക്കില്‍ അപ്രത്യക്ഷയാകുന്നതും.</p>
<p>ഇതായിരുന്നു തുടക്കം. ആ തുടക്കം പിന്നെ പല അദ്ധ്യായങ്ങളും രചിച്ചു. അതില്‍ പല കഥാപത്രങ്ങളും ജന്മമെടുത്തു. ചിലര്‍ മരിച്ചു. ചിലര്‍ ഇന്നും എവിടെയൊക്കെയോ ജീവിക്കുന്നു. എന്നാല്‍ ഇന്ന് ഞാനവളെ മറക്കാന്‍ ശ്രമിക്കുകയാണ്.</p>
<p><strong>അവളെ ഞാന്‍ മറക്കാന്‍ ശ്രമിക്കുകയാണ് (ഭാഗം 2)</strong></p>
<p>ഇത് ആദ്യഭാഗത്തിന്‍റെ തുടര്‍ച്ചയാണ്. “അപ്പോ തീര്‍ന്നില്ലേ നിന്‍റെ പൈങ്കിളിക്കഥ?” എന്ന് ചോദിച്ച് കളിയാക്കണ്ടാ! ഇതുപോലെതന്നെയായിരുന്നു അവളും. എന്തിനും ഏതിനും അവള്‍ എന്നെ കളിയാക്കുമായിരിന്നു. അവസാനം വരെയും.</p>
<p>എല്ലാവര്‍ക്കും അസൂയയായിരുന്നു. “കുരങ്ങന്‍റെ കയ്യില്‍ പൂമാല” എന്ന് പലരും കളിയാക്കാറുണ്ടായിരുന്നു. അതു കൊണ്ട് തന്നെയായായിരുന്നു അവളില്‍ നിന്ന് ഒരല്‍പം അകലം പാലിക്കാന്‍ എന്നെ പ്രേരിപ്പിച്ചതും. ഞാന്‍ അവള്‍ക്ക് ഒരു തരത്തിലും അനുയോജ്യനല്ലെന്ന് പലതവണ ഞാനവളോട് പറഞ്ഞിട്ടുണ്ട്. എന്നാല്‍ അവള്‍ക്ക് അതോന്നും ഒരു പ്രശ്നമായിരുന്നില്ല.</p>
<p>മടികൊണ്ടും ദാരിദ്രം കൊണ്ടും തകര്‍ന്നടിഞ്ഞ എന്‍റെ വിദ്യഭ്യാസത്തെ ഒരു കരയ്ക്കെത്തിച്ചത് അവള്‍ മാത്രമാ‍ണ്. എന്‍റെ ദുഃഖത്തില്‍ പങ്കാളിയായപ്പോള്‍ അവള്‍ പലതും മറക്കാന്‍ ശ്രമിച്ചിരുന്നു. അതാണ് ആരും കാണാത്തതും മനസിലാക്കാത്തതുമായ ആ സുന്ദരിക്കുട്ടിയുടെ കഥ.</p>
<p>പണവും പ്രതാപവും ഒരു ശാപമാണെന്ന് അവള്‍ പറഞ്ഞിരുന്നതിന്‍റെ അര്‍ഥം മനസ്സിലാക്കിയത് ഒരിക്കല്‍ അവളുടെ വീട്ടില്‍ ചെന്നപ്പോഴാണ്. അവളുടെ അച്ഛനും അമ്മയും പരസ്പരം വിവാഹിതരായിരുന്നില്ല. ആദര്‍ശവും യുവത്വവും കത്തിയ നാളില്‍ കാണിച്ച എടുത്തുചാട്ടമായിരുന്നു അവരുടെ കുടുംബജീവിതം. നാട്ടുകാരെയും വീട്ടുകാരെയും ഉപേക്ഷിച്ച് സ്വതന്ത്രമായി ജീവിക്കാനരംഭിച്ചപ്പോള്‍ത്തന്നെ പ്രശ്നങ്ങള്‍ ആരംഭിച്ചിരുന്നു.</p>
<p>പല ധാരണകളുടെ പുറത്തായിരുന്നു അവരുടെ കുടുംബജീവിതം ആരംഭിച്ചത്. ഒന്ന്, ഒരുമിച്ച് കഴിയുന്നിടാത്തോളം മറ്റൊരാളുമായി ശാരീരികബന്ധത്തിലേര്‍പ്പെടാന്‍ പാടില്ല. രണ്ട്, പരസ്പരം താഴ്ത്തിക്കാണിക്കാനോ അധികാരം കാണിക്കാനോ ശ്രമിക്കരുത്. മൂന്ന്, പിരിയാന്‍ തീരുമാനിച്ചാല്‍ മക്കളുടെ കാര്യം അവര്‍തന്നെ തീരുമാനിക്കും. അതായത് ആരൊടൊപ്പം പോകണമെന്ന് അവര്‍ തീരുമാനിക്കും.</p>
<p>അവള്‍ ജനിച്ച് നാല് മാസമായപ്പോഴെ അവര്‍ തമ്മിലുള്ള അഭിപ്രായവ്യത്യാസങ്ങള്‍ പ്രകടമായിത്തുടങ്ങി. അച്ഛന് അമ്മയെ സംശയമായിരുന്നു. ഓഫീസ് കഴിഞ്ഞ് അമ്മ താമസിച്ചാണ് വീട്ടിലെത്തിയിരുന്നത്. പലപ്പോഴും അച്ഛ്ന്‍റെ കാര്യങ്ങള്‍ നോക്കാന്‍ കഴിഞ്ഞിരുന്നില്ല. ഒരു കുട്ടിയായപ്പോള്‍ കാര്യങ്ങള്‍ കൂടുതല്‍ വഷളാവുകയായിരുന്നു. അമ്മയുടെ വീട്ടില്‍ അമ്മ ഒറ്റ മകളായിരുന്നതിനാല്‍ എല്ലാ സ്വത്തും അവരുടെ പേര്‍ക്കായിരുന്നു. അതിനാല്‍ അമ്മയ്ക്ക് നല്ല ഇശ്ചാശക്തിയാണുണ്ടായിരുന്നത്. അച്ഛന് സ്വന്തമായി ഒന്നും ഉണ്ടായിരുന്നില്ല. അമ്മയെ വിവാഹം ചെയ്തിന് ശേഷമാണ് അച്ഛന്‍ നല്ല ഭക്ഷണം കഴിക്കുന്നതെന്ന് അമ്മ എന്നും പറയാറുണ്ടായിരുന്നത്രേ.</p>
<p>ഇടയ്ക്ക് അമ്മയ്ക്ക് വലിയൊരു പോസ്റ്റിലെയ്ക്ക് പ്രമോഷന്‍ കിട്ടിയിരുന്നു. ഡല്‍ഹിയിലായിരുന്നു പോസ്റ്റിഗ്. അമ്മയ്ക്ക് അതൊരു സ്വപ്നമായിരുന്നു. എന്നാല്‍ അച്ഛന്‍ ശക്തമായി എതിര്‍ത്തു. അത് ഒരു വലിയ വഴക്കായിത്തീര്‍ന്നു. അന്നവര്‍ പിരിയാന്‍ തീരുമാനിച്ചെങ്കിലും മകളെക്കുറിച്ചുള്ള അവകാശവാദത്തെത്തുടര്‍ന്ന് ഗത്യന്തരമില്ലാതെ വീണ്ടും ഒന്നിക്കുകയായിരുന്നു.</p>
<p>ഈ കഥകള്‍ അവള്‍ പലതവണ എന്നോട് പറഞ്ഞിട്ടുണ്ട്. വല്ലപ്പോഴും എന്‍റെ വീട്ടില്‍ വരുമ്പോള്‍ എന്‍റെ അമ്മയെ കെട്ടിപ്പിടിച്ചവള്‍ കരയുമായിരുന്നു, ഈ വീട്ടില്‍ ഞാന്‍ ജനിച്ചിരുവെങ്കില്‍ എന്ന് പറഞ്ഞ്. അവള്‍ എന്നെയും എന്‍റെ കുടുംബത്തെയും ഏറെ ഇഷ്ടപ്പെട്ടിരുന്നു.</p>
<p>ഞാന്‍ ബിരുദം പ്രതീക്ഷിച്ചതിലും കൂടുതല്‍ മാര്‍ക്ക് വാങ്ങി ജയിച്ചപ്പോള്‍ വലിയ ആഘോഷമായിരുന്നു. അവള്‍ ഏറെ വൈകിയാണ് എന്‍റെ വീട്ടില്‍ നിന്ന് പോയത്. അത് അവളുടെ അന്ത്യയാത്രയായിരുന്നു.<br />
അതിരാവിലെ പത്രക്കാരന്‍റെ പതിവില്ലാത്ത ബഹളം കേട്ടാണ് ഞാന്‍ ഉണര്‍ന്നത്. പത്രത്തിന്‍റെ മുന്‍പേജില്‍ത്തന്നെ വാര്‍ത്ത: ഒരു കുടുംബത്തിലെ മൂന്നുപേരും വിഷം കഴിച്ച് മരിച്ചു. കുടുംബപ്രശ്നങ്ങളായിരുന്നത്രേ കാരണം.</p>
<p>ഞാന്‍ തകര്‍ന്നു. പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം ശരീരങ്ങള്‍ ഏറ്റ് വാങ്ങാ‍ന്‍ ബന്ദുക്കള്‍പോലും വന്നിരുന്നില്ല. അവളുടെ ശരീരം അനാഥമായിക്കിടക്കുന്നതറീഞ്ഞ് ഞാടോടി. കൂട്ടുകാരെയെല്ലാം വിളിച്ച് കൂട്ടി മൃതദേഹങ്ങള്‍ എടുപ്പിച്ചു. പിന്നെ&#8230;&#8230;&#8230;&#8230;..</p>
<p>നാല് വര്‍ഷങ്ങള്‍&#8230;..അവളില്ലാത്ത നാല് വര്‍ഷങ്ങള്‍. മഴയും മഞ്ഞും കടന്ന് പോയി. ഞാന്‍ മാത്രം&#8230;..!</p>
<img alt="" border="0" src="http://feeds.wordpress.com/1.0/categories/sethulakshmi.wordpress.com/106/" /> <img alt="" border="0" src="http://feeds.wordpress.com/1.0/tags/sethulakshmi.wordpress.com/106/" /> <a rel="nofollow" href="http://feeds.wordpress.com/1.0/gocomments/sethulakshmi.wordpress.com/106/"><img alt="" border="0" src="http://feeds.wordpress.com/1.0/comments/sethulakshmi.wordpress.com/106/" /></a> <a rel="nofollow" href="http://feeds.wordpress.com/1.0/godelicious/sethulakshmi.wordpress.com/106/"><img alt="" border="0" src="http://feeds.wordpress.com/1.0/delicious/sethulakshmi.wordpress.com/106/" /></a> <a rel="nofollow" href="http://feeds.wordpress.com/1.0/gostumble/sethulakshmi.wordpress.com/106/"><img alt="" border="0" src="http://feeds.wordpress.com/1.0/stumble/sethulakshmi.wordpress.com/106/" /></a> <a rel="nofollow" href="http://feeds.wordpress.com/1.0/godigg/sethulakshmi.wordpress.com/106/"><img alt="" border="0" src="http://feeds.wordpress.com/1.0/digg/sethulakshmi.wordpress.com/106/" /></a> <a rel="nofollow" href="http://feeds.wordpress.com/1.0/goreddit/sethulakshmi.wordpress.com/106/"><img alt="" border="0" src="http://feeds.wordpress.com/1.0/reddit/sethulakshmi.wordpress.com/106/" /></a> <img alt="" border="0" src="http://stats.wordpress.com/b.gif?host=sethulakshmi.wordpress.com&blog=1582963&post=106&subd=sethulakshmi&ref=&feed=1" /></div>]]></content:encoded>
			<wfw:commentRss>http://sethulakshmi.wordpress.com/2008/05/22/%e0%b4%85%e0%b4%b5%e0%b4%b3%e0%b5%86-%e0%b4%9e%e0%b4%be%e0%b4%a8%e0%b5%8d%e2%80%8d-%e0%b4%ae%e0%b4%b1%e0%b4%95%e0%b5%8d%e0%b4%95%e0%b4%be%e0%b4%a8%e0%b5%8d%e2%80%8d-%e0%b4%b6%e0%b5%8d%e0%b4%b0/feed/</wfw:commentRss>
	
		<media:content url="http://a.wordpress.com/avatar/sethulakshmi-128.jpg" medium="image">
			<media:title type="html">സേതുലക്ഷ്മി</media:title>
		</media:content>
	</item>
		<item>
		<title>നൂറാമത്തെ കുഞ്ഞാട്</title>
		<link>http://sethulakshmi.wordpress.com/2008/05/06/%e0%b4%a8%e0%b5%82%e0%b4%b1%e0%b4%be%e0%b4%ae%e0%b4%a4%e0%b5%8d%e0%b4%a4%e0%b5%86-%e0%b4%95%e0%b5%81%e0%b4%9e%e0%b5%8d%e0%b4%9e%e0%b4%be%e0%b4%9f%e0%b5%8d/</link>
		<comments>http://sethulakshmi.wordpress.com/2008/05/06/%e0%b4%a8%e0%b5%82%e0%b4%b1%e0%b4%be%e0%b4%ae%e0%b4%a4%e0%b5%8d%e0%b4%a4%e0%b5%86-%e0%b4%95%e0%b5%81%e0%b4%9e%e0%b5%8d%e0%b4%9e%e0%b4%be%e0%b4%9f%e0%b5%8d/#comments</comments>
		<pubDate>Tue, 06 May 2008 12:56:23 +0000</pubDate>
		<dc:creator>സേതുലക്ഷ്മി</dc:creator>
		
		<category><![CDATA[Story]]></category>

		<guid isPermaLink="false">http://sethulakshmi.wordpress.com/?p=105</guid>
		<description><![CDATA[അയാള്‍ക്ക് അന്ന് ഉറക്കം വന്നില്ല. രാത്രിയുടെ യാമങ്ങള്‍ കടന്നുപോകുമ്പോള്‍ അയാളുടെ ഹൃദയം അസ്വസ്ഥമായിരുന്നു. ജീവിതത്തിന്‍റെ മറിഞ്ഞുപോയ ഏടുകള്‍ ഓരോന്നും മറിച്ചുനോക്കി, അതില്‍ താന്‍ വരുത്തിവച്ച അക്ഷരപ്പിശകുള്ള വാക്യങ്ങളുടെ അര്‍ത്ഥം കാണാന്‍ ശ്രമിക്കുകയായിരുന്നു അയാള്‍. ഒന്നും മനപ്പൂര്‍വ്വമായിരുന്നില്ല&#8230;, സാഹചര്യങ്ങള്‍&#8230;! അയാള്‍ സ്വയം സമാധാനിക്കാന്‍ ശ്രമിച്ചു. എന്നാല്‍ അന്ന് വരെ അയാളുടെ ഉള്ളില്‍ മൃതമായി കിടന്നിരുന്ന ഏതോ ഒരുള്‍വിളി അയാളെ കുത്തി നോവിച്ചുകൊണ്ടിരുന്നു.
തുറന്ന് നിശ്ചലമായ അയാളുടെ കണ്ണുകള്‍ മേഘാവൃതമായി. ഹൃദയത്തില്‍ മിന്നല്‍പ്പിണറുകള്‍ പാഞ്ഞതോടെ അതില്‍ നിന്ന് മഴ തുള്ളികള്‍ കവിളിലൂടെ [...]]]></description>
			<content:encoded><![CDATA[<div class='snap_preview'><br /><p>അയാള്‍ക്ക് അന്ന് ഉറക്കം വന്നില്ല. രാത്രിയുടെ യാമങ്ങള്‍ കടന്നുപോകുമ്പോള്‍ അയാളുടെ ഹൃദയം അസ്വസ്ഥമായിരുന്നു. ജീവിതത്തിന്‍റെ മറിഞ്ഞുപോയ ഏടുകള്‍ ഓരോന്നും മറിച്ചുനോക്കി, അതില്‍ താന്‍ വരുത്തിവച്ച അക്ഷരപ്പിശകുള്ള വാക്യങ്ങളുടെ അര്‍ത്ഥം കാണാന്‍ ശ്രമിക്കുകയായിരുന്നു അയാള്‍. ഒന്നും മനപ്പൂര്‍വ്വമായിരുന്നില്ല&#8230;, സാഹചര്യങ്ങള്‍&#8230;! അയാള്‍ സ്വയം സമാധാനിക്കാന്‍ ശ്രമിച്ചു. എന്നാല്‍ അന്ന് വരെ അയാളുടെ ഉള്ളില്‍ മൃതമായി കിടന്നിരുന്ന ഏതോ ഒരുള്‍വിളി അയാളെ കുത്തി നോവിച്ചുകൊണ്ടിരുന്നു.</p>
<p>തുറന്ന് നിശ്ചലമായ അയാളുടെ കണ്ണുകള്‍ മേഘാവൃതമായി. ഹൃദയത്തില്‍ മിന്നല്‍പ്പിണറുകള്‍ പാഞ്ഞതോടെ അതില്‍ നിന്ന് മഴ തുള്ളികള്‍ കവിളിലൂടെ പതിക്കാന്‍ തുടങ്ങുകയായിരുന്നു. ആ തുള്ളികള്‍ക്ക് നിസഹായതയുടെ ഉപ്പുരസം കലര്‍ന്നിരുന്നു. ഒരിക്കലും പ്രതീക്ഷിക്കാത്ത ജീവിതയാഥാര്‍ത്ഥ്യങ്ങള്‍ തന്നെ ചവിട്ടിമെതിച്ച് കടന്നുപോയതോര്‍ത്തപ്പോള്‍ അയാളുടെ അധരത്തില്‍ നിന്ന് അര്‍ത്ഥമില്ലാത്ത ചില തേങ്ങലുകള്‍ അയാള്‍പോലുമറിയാതെ പുറപ്പെടാന്‍ തുടങ്ങി. എല്ലാം അവസാനിക്കാറായി&#8230; എല്ലാം!</p>
<p>വികാരങ്ങളെ കടിച്ചമര്‍ത്തി അയാള്‍ തിരിഞ്ഞ് കിടന്നു. കാലില്‍ ബന്ധിച്ച ചങ്ങലയുടെ പരുക്കന്‍ സ്വരം ഒരു പ്രതിഷേധം പോലെ മുഴങ്ങി. ഈ ചങ്ങലകള്‍ അഴിഞ്ഞുമാറുമ്പോള്‍ താന്‍ മരണത്തിന്‍റെ അയാള്‍ ബന്ധനത്തിലായി കഴിഞ്ഞിരിക്കും, ബന്ധനത്തില്‍ നിന്ന് ബന്ധനത്തിലേയ്ക്കുള്ള പ്രയാണം&#8230;.</p>
<p>പാറാവുകാരുടെ കാലൊച്ച നിരന്തരമായി ആ തടവറയുടെ നിശബ്ദതയെ ശല്യപ്പെടുത്തുന്നുണ്ട്. പാറാവുകാരുടെ ഉറക്കം കലര്‍ന്ന കണ്ണുകള്‍ ആ തടവറയുടെ മുക്കിലും മൂലയിലും മങ്ങി പ്രകാശിച്ചുകൊണ്ടിരുന്നു. അവര്‍ക്കെങ്ങനെ ഉറങ്ങാനാവും? നാളെ അയാളെ തൂക്കിലേറ്റുകയല്ലേ! അയാള്‍ എല്ലാവരുടെയും പേടി സ്വപ്നമായിരുന്നല്ലോ. നാളെ എല്ലാം ശാന്തമാവും. പാറാവുകാരുടെ കാലടി ശബ്ദം രാവിന്‍റെ നിലയ്ക്കാത്ത നെഞ്ചിടിപ്പായി മുഴങ്ങിക്കൊണ്ടിരുന്നു.</p>
<p>മരണം&#8230; പിന്നെ എന്താവും സംഭവിക്കുക? അയാളുടെ മുന്നില്‍ ഈ ഒരൊറ്റ ചോദ്യമേ ബാക്കിയുള്ളൂ. മരണത്തിന്‍റെ നിലയില്ലാക്കയത്തിലേയ്ക്ക് വീഴുന്നതിന് മുമ്പ് ഏതൊരു മനുഷ്യനും ചോദിക്കുന്ന ചോദ്യം! ജനനം മുതല്‍ സഞ്ചരിച്ച വഴികളെ തേടി പിന്നോട്ട് നടന്നാല്‍ മരണം പോലെ കനത്ത പരാജയം മറ്റൊന്നുണ്ടാവില്ല. പരാജിതനായ ഒരു യോദ്ധാവിനെപ്പോലെ യുദ്ധക്കളം വിട്ടിറങ്ങുമ്പോള്‍ നേടായതായി ഒന്നുമുണ്ടാവില്ല. ആ ശൂന്യതയാണ് അയാളെയും കാര്‍ന്ന് തിന്നുന്നത്. ചെയ്ത കുറ്റങ്ങളെ ഓര്‍ത്ത് വിലപിക്കാന്‍ പോലും സമയമില്ലാത്ത ആ പതിനൊന്നാം മണിക്കൂറില്‍ മരണത്തിന് മുമ്പുള്ള മരണം അനുഭവിക്കുകയായിരുന്നു അയാള്‍. അയാള്‍ക്ക് മുഖം പൊത്തിക്കരയാന്‍ കൊതിച്ചു, പക്ഷേ ആ മുഖം അയാള്‍ പണ്ടേ നഷ്ടപ്പെടുത്തിയിരുന്നു.</p>
<p>വാശിയായിരുന്നു&#8230;. ആരോടെന്നില്ലാത്ത വാശി&#8230; നിറം മങ്ങിയ തന്‍റെ യുവത്വത്തില്‍ അയാള്‍ സ്വയം മറന്നു. ലോകം വെട്ടിപ്പിടിക്കാന്‍ പുറപ്പെട്ട ചോരത്തിളപ്പിന്‍റെ സ്വരം&#8230; പണം, സുഖം, അധികാരം&#8230; എന്തും ചെയ്യുമായിരുന്നു. പണക്കാരനെയും പാവപ്പെട്ടവനെയും വേര്‍തിരിക്കുന്ന പണത്തിന്‍റെ പണിയാളാവാന്‍ കൊതിച്ച യുവാവിന്‍റെ തത്വശാസ്ത്രത്തിന് പിഴച്ചു. ജീവിതം തന്നെ ഒന്നും പഠിപ്പിച്ചില്ല, അല്ല&#8230; ജിവിതത്തില്‍ നിന്ന് താനൊന്നും പഠിച്ചില്ല. അവസരങ്ങള്‍ ഏറെയുണ്ടായിരുന്നില്ലേ? ഉണ്ടായിരുന്നു, വഴിയൊന്ന് മാറി നടക്കാന്‍. എന്നിട്ടും നടന്നില്ല. പുശ്ചമായിരുന്നു&#8230; നഷ്ടത്തിന്‍റെയും പട്ടിണിയുടെയും കണക്കുകള്‍ മാത്രം പറയാനുള്ള തത്വശാസ്ത്രങ്ങളോട്.</p>
<p>അയാള്‍ ആ മുഖം ഓര്‍ത്തെടുക്കാന്‍ ശ്രമിച്ചു. തന്‍റെ ഗുരുവായിരുന്നില്ലേ അയാള്‍, എന്തൊരു തേജസായിരുന്നു അയാള്‍ക്ക്. വ്യത്യസ്തമായ വാക്കുകളാണ് തന്നെ ഗുരുവിലേയ്ക്ക് അടുപ്പിച്ചത്. തികച്ചും വ്യത്യസ്തമായിരുന്നു അദ്ദേഹത്തിന്‍റെ ആശയങ്ങള്‍. ഒരു കരണത്തടിച്ചവന് മറുകരണം കൂടി കാണിച്ചുകൊടുക്കാന്‍ അദ്ദേഹം പറയുമായിരുന്നു. ശത്രുക്കളെ സ്നേഹിക്കാന്‍ വരെ അദ്ദേഹം പഠിപ്പിച്ചിരുന്നു. ഇത്തരം ഒളിച്ചോട്ടപരമായ ആശയങ്ങളെ താന്‍ എന്നും വെറുത്തിരുന്നെങ്കിലും ഗുരുവിന്‍റെ ശൈലി തന്നെ ഏറെ സ്വാധീനിച്ചിരുന്നു, അദ്ദേഹം നല്ല കഥകള്‍ പറയുമായിരുന്നു. അതു കൊണ്ടാണെല്ലോ ഗുരുവിനോടെപ്പം കുറച്ച് ദിവസങ്ങള്‍ താന്‍ ചിലവഴിച്ചത്. ജീവിതം മാറിയൊഴുകാന്‍ തുടങ്ങിയിരുന്നു, പക്ഷേ അനുവദിച്ചില്ല&#8230; ഭയമായിരുന്നു. ലോകം പിടിച്ചടക്കാന്‍ കൊതിച്ച ഒരാള്‍ക്ക് എങ്ങനെ ഗുരുവിന്‍റെ വാക്കുകള്‍ കേള്‍ക്കാനാവും? ഒന്നുകില്‍ ഗുരു&#8230; അല്ലെങ്കില്‍ പണം&#8230; അസ്വസ്ഥമായ മനസുമായി ശിഷ്യഗണത്തിനിടയിലൂടെ ഗുരുവിനെ സമീപിച്ച ആ ദിവസം&#8230; എങ്ങനെ മറക്കാനാവും! അന്നാണ് ഗുരുവിനോട് ആദ്യമായി ഒരു ചോദ്യം ചോദിക്കുന്നത്. ഗുരു&#8230;! നിത്യജീവന്‍ പ്രാപിക്കാന്‍ ഞാന്‍ എന്തു ചെയ്യണം&#8230;? ഗുരുവിന്‍റെ കണ്ണുകള്‍ തന്‍റെ നേര്‍ക്ക് തുറന്നടയുന്നത് അയാള്‍ ഓര്‍ത്തു. ആരെയും കീഴടക്കാനുള്ള വശ്യത അതിനുണ്ടായിരുന്നു. എന്നാല്‍&#8230; ഗുരുവിന്‍റെ പ്രതികരണം വ്യത്യസ്തമായിരുന്നു.</p>
<p>എന്തു ചെയ്യാനും തയാറായ മനസുമായിട്ടാണ് താനന്ന് ഗുരുവിനെ കണ്ടതും ഉപദേശം ആരാഞ്ഞതും. ഗുരുവിന്‍റെ തത്വങ്ങള്‍ ആര്‍ക്ക് പാലിക്കാനാവും? പണവും സമ്പത്തും ഉപേക്ഷിക്കാന്‍ ആര്‍ക്കാണ് കഴിയുക&#8230; യൌവനം ചോദിച്ച ഈ ചോദ്യങ്ങള്‍ക്ക് ഉത്തരം കണ്ടെത്താന്‍ അയാള്‍ ശ്രമിക്കുകയായിരുന്നു, &#8230;ആ തടവറയിലും. അന്ന് ഗുരുവിന്‍റെ മുന്നില്‍ നിന്ന് ഇറങ്ങിപ്പോരുമ്പോള്‍ മനസില്‍ തങ്ങിനിന്ന് ആവേശം എന്നേ ചോര്‍ന്നുപോയി! ഒന്നുമില്ല ബാക്കി. ചേര്‍ത്തു വച്ചതെല്ലാം നശിച്ചു. ഒരു നേരത്തെ അന്നത്തിന് വേണ്ടി മോഷ്ടിക്കേണ്ടി വന്നു. കള്ളനെന്ന് ലോകം വിളിച്ചപ്പോള്‍ ആവേശം കൂടുകയല്ലേ ചെയ്തത്! കഴുമരത്തിന്‍റെ മുന്നില്‍ മാത്രം&#8230; ഈ ആവേശം&#8230;.</p>
<p>തോറ്റു, പൂര്‍ണ്ണമായും തോറ്റു. തോല്‍‌വി സമ്മതിക്കാന്‍ വൈകിയെന്ന് മാത്രം. പണ്ടേ തോല്‍‌വി സമ്മതിക്കേണ്ടതായിരുന്നു. ചെയ്തതെല്ലാം ന്യായീകരിച്ചപ്പോള്‍ സ്വയം വിജയിക്കുകയാണെന്ന് കരുതി. എല്ലാം അബദ്ധങ്ങളായിരുന്നില്ലേ. തടവറമുറിയിലെ ഉയര്‍ന്ന ജനാലയിലൂടെ അരിച്ചിറങ്ങിയ ചന്ദ്രന്‍റെ നേര്‍ത്ത പ്രകാശം ചുവരുകള്‍ താണ്ടി മെല്ലെ അയാളുടെ മുഖത്തേക്ക് പ്രവേശിച്ചു. അയാളുടെ കറുത്ത മുഖം പ്രകാശത്തില്‍ കുളിച്ചു. മുഖത്ത് അടിയുടെ പാടുകള്‍&#8230; പൊടി നിറഞ്ഞ് പാറിയ ചെമ്പന്‍ മുടി അലക്‍ഷ്യമായി എഴുന്നേറ്റ് നില്‍ക്കുന്നു. കാര്‍മേഘങ്ങള്‍ ചന്ദ്രനെ വിലക്കിയതോടെ അയാളുടെ മുഖത്ത് വീണ്ടും ഇരുട്ട് പടര്‍ന്നു.</p>
<p>കാല്‍പ്പെരുമാറ്റവും മുറുമുറുപ്പുകളും അടുക്കുന്നത് പോലെ&#8230;! താക്കോല്‍ക്കൂട്ടങ്ങള്‍ പരസ്പരം സംസാരിക്കുന്നു. അതെ, അവര്‍ വരികയാണ്. പാറാവുകാരന്‍ പൂട്ട് തുറന്ന് കമ്പിയഴി തള്ളിത്തുറന്നു. മരണത്തിനൊപ്പം യാത്രതിരിക്കാന്‍ അയാള്‍ പതുക്കെ എഴുന്നേറ്റു.</p>
<p>ഭാരമുള്ള ചങ്ങലകള്‍ വലിച്ച് പടയാളികളുടെ മധ്യത്തിലൂടെ വേച്ച് വേച്ച് നടക്കുമ്പോള്‍ അയാള്‍ മെല്ലെ ചുറ്റുമുള്ള പടയാളികളെ നോക്കി. അവര്‍ തന്നെ പരിഹസിക്കുകയാണ്. എന്താടാ നോക്കുന്നത്? കനത്ത പ്രഹരം അയാളുടെ മുഖത്ത് പതിച്ചു, അയാള്‍ വീണു പോയി. ദുര്‍ബലമായ ശരീരത്തെ അതിലും ദുര്‍ബലമായ ആത്മാവ് വലിച്ചെഴുന്നേല്‍പ്പിക്കാന്‍ പാടുപെടുമ്പോള്‍ അത് കണ്ട് നില്‍ക്കാന്‍ പടയാളികള്‍ക്ക് നേരമില്ലായിരുന്നു. ധനം ചുമന്ന് ശീലിച്ച ആ ശരീരത്തെ സ്വന്തം താങ്ങാനാവാതെ അയാള്‍ തളര്‍ന്നുകഴിഞ്ഞിരുന്നു. ഗുരോ&#8230;! അബോധാവസ്ഥയിലേയ്ക്ക് കൂപ്പുകുത്തുന്നതിന് മുമ്പ് അയാള്‍ മന്ത്രിച്ചു.</p>
<p>ഉഗ്രമായ വേദന. അയാള്‍ മെല്ലെ കണ്ണുതുറന്നു. താന്‍ തൂങ്ങുകയാണ്, മരക്കുരിശില്‍. കള്ളന്മാര്‍ക്കും കൊലപാതകികള്‍ക്കും അര്‍ഹമായ ശിക്ഷ. അയാളുടെ കണ്ണുകള്‍ വറ്റിക്കഴിഞ്ഞു. എന്തിന് താനിനി കരയണം? അര്‍ഹമായ ശിക്ഷ അഭിമാനത്തോടെ അനുഭവിക്കാനുള്ള കരുത്ത് അയാള്‍ നേടിക്കഴിഞ്ഞിരുന്നു. പക്ഷേ&#8230; ഗുരുവിന് തന്നെ തിരികെ വിളിക്കാമായിരുന്നില്ലേ? പോകരുതെന്ന് ഉപദേശിക്കാമായിരുന്നില്ലേ? ആകാശത്തിനും ഭൂമിക്കുമിടയില്‍ തൂങ്ങിയ ആ ശരീരത്തിലെ കണ്ണില്‍ നിന്ന് ഒരിറ്റ് കണ്ണീര്‍ തുളുമ്പി നിന്നു. വേദനയുടെ പാരമ്യത്തില്‍ ശരീരം വിറച്ചപ്പോള്‍ കണ്ണീര്‍ ഭൂമിയിലേയ്ക്ക് പതിച്ചു. അയാളുടെ രക്തക്കുഴലുകള്‍ തുടിച്ചുനിന്നു&#8230;, പേശികള്‍ വലിഞ്ഞു മുറുകി&#8230;, മരിക്കുന്നതിന് മുമ്പ് ആര്‍ത്തിയോടൊരു നോട്ടം. അതിന് വേണ്ടി അയാള്‍ മെല്ലെ തലയുയര്‍ത്തി. ആര്‍ത്തി നിറഞ്ഞ കണ്ണില്‍ പതിച്ച കാഴ്ചയില്‍ ആണികളില്‍ കോര്‍ത്ത ശരീരത്തിന്‍റെ സകല വേദനയും മറന്ന് അയാള്‍ നിലവിളിച്ചു, ഗുരോ&#8230;</p>
<p>മുള്‍ക്കിരീടം ധരിച്ച ആ മനുഷ്യന്‍ മുഖമുയര്‍ത്തി അയാളെ നോക്കി. പിന്നെ സാവധാനം താണു&#8230; നീ ഇന്ന് എന്നോടൊപ്പം പറുദീസായിലായിരിക്കും&#8230;. ആ കണ്ണുകള്‍ ഈറനണിഞ്ഞിരുന്നു.</p>
<img alt="" border="0" src="http://feeds.wordpress.com/1.0/categories/sethulakshmi.wordpress.com/105/" /> <img alt="" border="0" src="http://feeds.wordpress.com/1.0/tags/sethulakshmi.wordpress.com/105/" /> <a rel="nofollow" href="http://feeds.wordpress.com/1.0/gocomments/sethulakshmi.wordpress.com/105/"><img alt="" border="0" src="http://feeds.wordpress.com/1.0/comments/sethulakshmi.wordpress.com/105/" /></a> <a rel="nofollow" href="http://feeds.wordpress.com/1.0/godelicious/sethulakshmi.wordpress.com/105/"><img alt="" border="0" src="http://feeds.wordpress.com/1.0/delicious/sethulakshmi.wordpress.com/105/" /></a> <a rel="nofollow" href="http://feeds.wordpress.com/1.0/gostumble/sethulakshmi.wordpress.com/105/"><img alt="" border="0" src="http://feeds.wordpress.com/1.0/stumble/sethulakshmi.wordpress.com/105/" /></a> <a rel="nofollow" href="http://feeds.wordpress.com/1.0/godigg/sethulakshmi.wordpress.com/105/"><img alt="" border="0" src="http://feeds.wordpress.com/1.0/digg/sethulakshmi.wordpress.com/105/" /></a> <a rel="nofollow" href="http://feeds.wordpress.com/1.0/goreddit/sethulakshmi.wordpress.com/105/"><img alt="" border="0" src="http://feeds.wordpress.com/1.0/reddit/sethulakshmi.wordpress.com/105/" /></a> <img alt="" border="0" src="http://stats.wordpress.com/b.gif?host=sethulakshmi.wordpress.com&blog=1582963&post=105&subd=sethulakshmi&ref=&feed=1" /></div>]]></content:encoded>
			<wfw:commentRss>http://sethulakshmi.wordpress.com/2008/05/06/%e0%b4%a8%e0%b5%82%e0%b4%b1%e0%b4%be%e0%b4%ae%e0%b4%a4%e0%b5%8d%e0%b4%a4%e0%b5%86-%e0%b4%95%e0%b5%81%e0%b4%9e%e0%b5%8d%e0%b4%9e%e0%b4%be%e0%b4%9f%e0%b5%8d/feed/</wfw:commentRss>
	
		<media:content url="http://a.wordpress.com/avatar/sethulakshmi-128.jpg" medium="image">
			<media:title type="html">സേതുലക്ഷ്മി</media:title>
		</media:content>
	</item>
		<item>
		<title>കാലം മറന്ന ചട്ടമ്പി</title>
		<link>http://sethulakshmi.wordpress.com/2008/04/28/%e0%b4%95%e0%b4%be%e0%b4%b2%e0%b4%82-%e0%b4%ae%e0%b4%b1%e0%b4%a8%e0%b5%8d%e0%b4%a8-%e0%b4%9a%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%ae%e0%b5%8d%e0%b4%aa%e0%b4%bf/</link>
		<comments>http://sethulakshmi.wordpress.com/2008/04/28/%e0%b4%95%e0%b4%be%e0%b4%b2%e0%b4%82-%e0%b4%ae%e0%b4%b1%e0%b4%a8%e0%b5%8d%e0%b4%a8-%e0%b4%9a%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%ae%e0%b5%8d%e0%b4%aa%e0%b4%bf/#comments</comments>
		<pubDate>Mon, 28 Apr 2008 12:42:36 +0000</pubDate>
		<dc:creator>സേതുലക്ഷ്മി</dc:creator>
		
		<category><![CDATA[Review]]></category>

		<guid isPermaLink="false">http://sethulakshmi.wordpress.com/?p=104</guid>
		<description><![CDATA[വര്‍ഷം 1853, ഒന്നര നൂറ്റാണ്ടുകള്‍ക്കപ്പുറത്തേയ്ക്ക്&#8230;
താഴ്ന്ന ജാതിയില്‍പ്പെട്ട സ്ത്രീകള്‍ക്ക് മാറുമറയ്ക്കാന്‍ പോലും അവകാശമില്ലാതിരുന്ന, വേദം കേട്ട അബ്രാഹ്മണന്‍റെ ചെവിയില്‍ ഈയം ഉരുക്കിയൊഴിച്ച, ജാതി വ്യവസ്ഥിതിയുടെയും, സദാചാരത്തിന്‍റെ പേരിലുള്ള അടിമത്തത്തിന്‍റെയും സവര്‍ണ്ണതയുടെ പേരിലുള്ള ചൂഷണത്തിന്‍റെയും, പട്ടിണിയുടെയും ഒരു കാലം&#8230; ആധുനിക മനുഷ്യന് ചിന്തിച്ചു നോക്കാന്‍ പോലും കഴിയാത്തത്ര ഭീകരമായ ചിത്രമാവും വെറും 150 വര്‍ഷം പിന്നോട്ട് പോയാല്‍ ദൈവത്തിന്‍റെ സ്വന്തം നാട്ടില്‍ നമുക്ക് കാണാനാവുക.
മതത്തിന്‍റെയും സദാചാരത്തിന്‍റെയും കീഴ്വഴക്കത്തിന്‍റെയും പേരില്‍ ഒരിക്കലും ചോദ്യം ചെയ്യപ്പെടാതെ നിലനിന്നിരുന്ന സാമൂഹ്യ വ്യവസ്ഥിതിയെ വെല്ലുവിളിക്കാന്‍ ഒരാള്‍ [...]]]></description>
			<content:encoded><![CDATA[<div class='snap_preview'><br /><p>വര്‍ഷം 1853, ഒന്നര നൂറ്റാണ്ടുകള്‍ക്കപ്പുറത്തേയ്ക്ക്&#8230;</p>
<p>താഴ്ന്ന ജാതിയില്‍പ്പെട്ട സ്ത്രീകള്‍ക്ക് മാറുമറയ്ക്കാന്‍ പോലും അവകാശമില്ലാതിരുന്ന, വേദം കേട്ട അബ്രാഹ്മണന്‍റെ ചെവിയില്‍ ഈയം ഉരുക്കിയൊഴിച്ച, ജാതി വ്യവസ്ഥിതിയുടെയും, സദാചാരത്തിന്‍റെ പേരിലുള്ള അടിമത്തത്തിന്‍റെയും സവര്‍ണ്ണതയുടെ പേരിലുള്ള ചൂഷണത്തിന്‍റെയും, പട്ടിണിയുടെയും ഒരു കാലം&#8230; ആധുനിക മനുഷ്യന് ചിന്തിച്ചു നോക്കാന്‍ പോലും കഴിയാത്തത്ര ഭീകരമായ ചിത്രമാവും വെറും 150 വര്‍ഷം പിന്നോട്ട് പോയാല്‍ ദൈവത്തിന്‍റെ സ്വന്തം നാട്ടില്‍ നമുക്ക് കാണാനാവുക.</p>
<p>മതത്തിന്‍റെയും സദാചാരത്തിന്‍റെയും കീഴ്വഴക്കത്തിന്‍റെയും പേരില്‍ ഒരിക്കലും ചോദ്യം ചെയ്യപ്പെടാതെ നിലനിന്നിരുന്ന സാമൂഹ്യ വ്യവസ്ഥിതിയെ വെല്ലുവിളിക്കാന്‍ ഒരാള്‍ ജനിക്കുക എന്നത് കാലത്തിന്‍റെ അനിവാര്യതയായിരുന്നു, മരുഭൂമിയില്‍ നിന്ന് വിളിച്ച് പറയുന്ന സ്നാപക യോഹന്നാനെപ്പോലെ&#8230;. വിപ്ലവാത്മകമായ ചുവടുവയ്പ്പുകളിലൂടെ കാപട്യം നിറഞ്ഞ ഒരു വ്യവസ്ഥിതിയെ ചോദ്യം ചെയ്ത, കാലം മറന്നുപോയ, നവോത്ഥാന നായകനായിരുന്നു ചട്ടമ്പിസ്വാമികള്‍. ശ്രീ നാരായണ ഗുരുവിന്‍റെ അതേ കാലഘട്ടത്ത് ജീവിച്ചിരുന്ന ഈ മുനിവര്യനെ കുറിച്ച് കേട്ടറിവ് മാത്രമേ ഇന്ന് പലര്‍ക്കുമുണ്ടാവൂ. ദൌര്‍ഭാഗ്യകരമെന്ന് പറയട്ടെ! ചട്ടമ്പി സ്വാമിയുടെ പേര് ഉച്ചരിക്കാന്‍ പോലും ഇന്ന് ആരും ഇല്ലാതെ പോയി. വിപ്ലവകാരിയായ സന്യാസിയായിരുന്നു അദ്ദേഹം, സ്വാമിമാരുടെ ഇടയിലെ ചട്ടമ്പി&#8230;</p>
<p>നൂറ്റാണ്ടുകളിലൂടെ സത്യമെന്ന് വരുത്തിത്തീര്‍ത്ത എല്ലാ സിദ്ധാന്തങ്ങളെയും വെല്ലുവിളിച്ചുകൊണ്ടാണ് ചട്ടമ്പി സ്വാമികള്‍ രംഗപ്രവേശനം ചെയ്യുന്നത്. അപൌരുഷേയ എന്ന് പറയപ്പെടുന്ന വേദങ്ങള്‍ ദൈവീകമല്ലെന്നും, മനുഷ്യര്‍ എഴുതിയതാണെന്നും അദ്ദേഹം വാദിച്ചു. എന്നാല്‍ മനുഷ്യ നിര്‍മ്മിതമായതുകൊണ്ട്‌ മാത്രം അതിന്‍റെ മഹത്വം കുറയുന്നില്ല. മനുസ്‌മൃതി എഴുതിയ മനുവിനെ മൂഢന്‍ എന്നു വിളിച്ചു. “ന സ്ത്രീ ശൂദ്രൗ വേദമധീയതാം” എന്നത്‌ വേദവാക്യമല്ല, ആളെപ്പറ്റിക്കാനുള്ള സൂത്രവാക്യമാണ്‌ എന്നദ്ദേഹം ഉറക്കെ വിളിച്ചുപറഞ്ഞു.</p>
<p>ബ്രാഹ്മണാധിപത്യത്തെയും ചാതുര്‍വര്‍ണ്ണ്യത്തെയും ന്യായീകരിക്കാന്‍ ഉണ്ടാക്കിയ പരശുരാമ കഥയേയും കേരളോല്‍പ്പത്തി, കേരള മാഹാത്മ്യം തുടങ്ങിയ കൃതികളേയും അദ്ദേഹം കാറ്റില്‍ പറത്തി. പരശുരാമന്‍ മലയാള ബ്രാഹ്മണരെ കൊണ്ടുവന്നിട്ടില്ലെന്നും മലയാള ഭൂമി ഭാര്‍ഗ്ഗവനുള്ളതല്ലെന്നും അദ്ദേഹം സ്ഥാപിച്ചു. കൂട്ടുകുടുംബ വ്യവസ്ഥ, മരുമക്കത്തായം, തിരണ്ടുകുളിക്കല്യാണം, കെട്ടുകല്യാണം, കല്യാണത്തിനുള്ള പാഴ്ചെലവുകള്‍, ആര്‍ഭാടപൂര്‍ണ്ണമായ മരണാനന്തര കര്‍മ്മങ്ങള്‍ ഇവയെയെല്ലാം അദ്ദേഹം ശാസ്ത്രീയമായി തിരസ്ക്കരിച്ചു.</p>
<p>ബ്രാഹ്മണ്യാധിപത്യത്തെ നഖശിഖാന്തം എതിര്‍ക്കുകയും, സ്വന്തം സമുദായത്തിലെ കൊള്ളരുതായ്‌മകളെ വെറുക്കുകയും ചെയ്ത അദ്ദേഹം സവര്‍ണ്ണ മേധാവിത്വത്തിനെതിരെ വേദാധികാര നിരൂപണം എന്ന ഗ്രന്ഥം തന്നെയെഴുതി. എല്ലാ പ്രതിബന്ധങ്ങളെയും ആത്മീയശക്തി കൊണ്ട് തരണം ചെയ്ത അദ്ദേഹം നായന്‍‌മാരെ ശൂദ്രരായി കരുതി പുച്ഛിച്ചിരുന്ന ബ്രാഹ്മണ ആധിപത്യത്തെ തള്ളിക്കളഞ്ഞു. യുക്തിസഹജങ്ങളായിരുന്നു അദ്ദേഹത്തിന്‍റെ വാദങ്ങള്‍ മുഴുവനും. പത്തൊന്‍പതോളം പുസ്തകങ്ങള്‍ അദ്ദേഹം രചിച്ചു. സ്ത്രീപുരുഷ സമത്വ വാദം, സാര്‍വത്രിക വിദ്യാഭ്യാസം എന്നിവയായിരുന്നു അദ്ദേഹത്തിന്‍റെ രചനകളില്‍ പ്രതിഫലിച്ച് നിന്നിരുന്ന സാമൂഹിക വിഷയങ്ങള്‍.</p>
<p>ബ്രാഹ്മണ്യാധിപത്യം കൊടികുത്തി വാണിരുന്ന ഒരു കാലഘട്ടത്ത് അതിനെ ആത്യന്തം എതിര്‍ക്കാന്‍ ധൈര്യം കാണിച്ച ഒരു സന്യാസിയും കേരളത്തില്‍ ഉണ്ടായിട്ടില്ല, ഉണ്ടാവുകയുമില്ല. പ്രസ്ഥാനങ്ങള്‍ പടുത്തുയര്‍ത്താനോ കൈയ്യടി വാങ്ങാനോ ആയിരുന്നില്ല ഇതൊന്നും. ആയിരുന്നെങ്കില്‍ ചട്ടമ്പി സ്വാമികള്‍ക്ക് ചുറ്റും സ്തുതി പാടകന്‍മാര്‍ കൂടുമായിരുന്നു, ഒരു പക്ഷേ, ഒരു വിട്ട് വീഴ്ചയ്ക്ക് ചട്ടമ്പി സ്വാമികള്‍ തയാറായിരുന്നെങ്കില്‍&#8230; ഇതു തന്നെയാണ് ചട്ടമ്പി സ്വാമികളെ വ്യത്യസ്തനാക്കുന്നതും.</p>
<p>തിരുവനന്തപുരത്തെ കണ്ണമ്മൂലയില്‍ ഉള്ളൂര്‍കോട്ട്‌ എന്ന സാധാരണ നായര്‍ കുടുംബത്തിലാണ് സ്വാമികള്‍ ജനിച്ചത്. ക്ഷേത്രത്തിലെ ശാന്തിക്കാരനായ വാസുദേവ ശര്‍മ്മയുടെയും നങ്ങയമ്മയുടെയും മകനായി പിറന്ന അദ്ദേഹത്തിന് മാതാപിതാക്കള്‍ ഇട്ട പേര് അയ്യപ്പന്‍ എന്നായിരുന്നു. കുഞ്ഞന്‍ എന്നും അദ്ദേഹത്തെ വിളിച്ചിരുന്നു. ദാരിദ്രം മൂലം പഠനം പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞില്ലെങ്കിലും അതിസമര്‍ത്ഥനായ ആ ബാലന്‍ പുസ്തകങ്ങള്‍ വായിച്ചും പാഠശാലകളുടെ അരികില്‍പോയി നിന്ന് കേട്ടുപഠിച്ചും സ്വയം വിദ്യ അഭ്യസിച്ചു.</p>
<p>ബുദ്ധിമാനും സമര്‍ത്ഥനുമാണെന്ന് കണ്ട പേട്ടയില്‍ രാമന്‍പിള്ള എന്ന അദ്ധ്യാപകന്‍ കുഞ്ഞനെ സൌജന്യമായി പഠിപ്പിക്കാമെന്നേറ്റു. കൂടെ പഠിക്കുന്നവരേക്കാള്‍ പ്രായം കൂടുതല്‍ ഉണ്ടായിരുന്നതിനാല്‍, ക്ലാസിലെ അച്ചടക്കത്തിന്‍റെ ചുമതല കുഞ്ഞനായിരുന്നു. ചട്ടങ്ങള്‍ പാലിക്കാന്‍ മേല്‍നോട്ടം വഹിക്കുന്നവരെ “ചട്ടമ്പി” എന്നാണ് അക്കാലത്ത് വിളിച്ചിരുന്നത്. അങ്ങനെ കുഞ്ഞന്‍ ചട്ടമ്പിയായി. പിന്നെ ആ വിളിപ്പേര് മാറിയതുമില്ല.</p>
<p>പഠനത്തിന് ശേഷം കൂലിപ്പണിയും ചില്ലറ ഗുമസ്തപ്പണികളുമായി ചട്ടമ്പി കുറച്ച് കാലം ജീവിച്ചു. തിരുവനന്തപുരത്തെ സെക്രട്ടറിയേറ്റ് നിര്‍മ്മിക്കുന്ന പണികളിലും ഏര്‍പ്പെട്ടിരുന്ന അദ്ദേഹം മണ്ണ് ചുമന്നിട്ടുണ്ടെന്നും പറയപ്പെടുന്നു. രാമന്‍പിള്ള ആശാന്‍റെ കളരിയില്‍ നടന്നിരുന്ന ജ്ഞാനപ്രജാ‍ഗരം എന്ന സംഘത്തിന്‍റെ സംവാദങ്ങളിലും ചര്‍ച്ചകളിലും സജീവനായിരുന്ന ചട്ടമ്പിയെ സുബ്ബജഡാപാഠികള്‍ തമിഴ്നാട്ടിലേയ്ക്ക് കൊണ്ടു പോവുകയും ആത്മീയോപദേശം നല്‍കുകയും ചെയ്തു. പിന്നീട് ദക്ഷിനേന്ത്യ മുഴുവന്‍ അദ്ദേഹം അലഞ്ഞു തിരിഞ്ഞ് ജനങ്ങളെ നേരില്‍ കണ്ട് കാര്യങ്ങള്‍ ഗ്രഹിച്ചു. അന്ന് നിലനിന്നിരുന്ന സാമൂഹിക വ്യവസ്ഥിതിയെ നേരിട്ടറിഞ്ഞ അദ്ദേഹം സന്യാസം സ്വീകരിക്കുകയും സന്യാസചിഹ്നങ്ങളൊന്നും സ്വീകരിക്കാതെ പ്രവര്‍ത്തിക്കാന്‍ തുടങ്ങുകയും ചെയ്തു. പരമഭട്ടാചാര്യ വിദ്യാധിരാജ ചട്ടമ്പിസ്വാമികള്‍ എന്നായിരുന്നു അദ്ദേഹത്തിന്‍റെ മുഴുവന്‍ പേര്. ശ്രീ നാരായണ ഗുരുവിനെ കണ്ടു മുട്ടി, അവസാനം വരെ അവര്‍ ഉറ്റ സുഹൃത്തുകളായിരുന്നു. 1924 മെയ്‌ 5നാണ്‌ ചട്ടമ്പിസ്വാമികള്‍ സമാധിയാകുന്നത്.</p>
<p>ചട്ടമ്പി സ്വാമികളും ശ്രീ നാരായണ ഗുരുക്കളും ആശയം കൊണ്ട് സമന്‍‌മാരായിരുന്നെങ്കിലും പ്രായോഗികയതയില്‍ വ്യത്യസ്തരായിരുന്നു. ഇരുവരെയും താരതമ്യം ചെയ്യുന്നത് ഒരു തരത്തില്‍ മൌഢ്യം തന്നെയാണെന്ന് പറയാം. ഇരുവരുടെയും പ്രവര്‍ത്തിപദങ്ങള്‍ വ്യത്യസ്തമായിരുന്നു എന്നത് തന്നെയാണ് അതിന്‍റെ കാരണം. ചട്ടമ്പി സ്വാമികള്‍ ശ്രീ നാരായണ ഗുരുവിന്‍റെ ശിഷ്യനായിരുന്നതായും, അതല്ല, നാരായണ ഗുരു ചട്ടമ്പി സ്വാമികളുടെ ശിഷ്യനായിരുന്നതായും പറയുന്ന നിരവധി വാദങ്ങള്‍ ഇന്ന് നിലവിലുണ്ട്.</p>
<p>ചട്ടമ്പി സ്വാമികളെ കുറിച്ച് നിലനില്‍ക്കുന്ന മറ്റൊരു വിശ്വാസം അത്ഭുതാവഹമാണ്. അതായത്, കേരളത്തെ ഭ്രാന്താലയമെന്ന് വിളിച്ച വിവേകാനന്ദന്‍ തന്‍റെ കേരള സന്ദര്‍ശനവേളയില്‍ ചട്ടമ്പി സ്വാമികളെ കാണാനെത്തിയെന്നും, “ചിന്‍ മുദ്രയുടെ” ശരിയായ അര്‍ത്ഥം മനസിലാക്കുവാന്‍ ആത്മീയ ഉപദേശം തേടിയെന്നും പറയപ്പെടുന്നു. തള്ള വിരലും ചൂണ്ടുവിരലും തമ്മില്‍ കൂട്ടിമുട്ടിച്ചുള്ള ധ്യാനമുദ്രയാണ് ചിന്‍ മുദ്ര എന്നത്. ആത്മനും ബ്രഹ്മനും ഒന്നാണെന്ന് സൂചിപ്പിക്കുന്ന ഈ മുദ്രയുടെ അര്‍ത്ഥം വിവേകാനന്ദന് അറിയാതിരിക്കാന്‍ വഴിയില്ല. എങ്കിലും എന്തിനായിരിക്കണം അദ്ദേഹം ചട്ടമ്പി സ്വാമികളെ വന്ന് കണ്ടത്? ചിന്‍ മുദ്രയ്ക്ക് വേറെ അര്‍ത്ഥമുണ്ടോ ആവോ? ചട്ടമ്പി സ്വാമികളുടെ വ്യക്തിത്വത്തെ അനന്യമാക്കുന്ന ചോദ്യങ്ങളായി അവ നിലനില്‍ക്കട്ടെ!</p>
<img alt="" border="0" src="http://feeds.wordpress.com/1.0/categories/sethulakshmi.wordpress.com/104/" /> <img alt="" border="0" src="http://feeds.wordpress.com/1.0/tags/sethulakshmi.wordpress.com/104/" /> <a rel="nofollow" href="http://feeds.wordpress.com/1.0/gocomments/sethulakshmi.wordpress.com/104/"><img alt="" border="0" src="http://feeds.wordpress.com/1.0/comments/sethulakshmi.wordpress.com/104/" /></a> <a rel="nofollow" href="http://feeds.wordpress.com/1.0/godelicious/sethulakshmi.wordpress.com/104/"><img alt="" border="0" src="http://feeds.wordpress.com/1.0/delicious/sethulakshmi.wordpress.com/104/" /></a> <a rel="nofollow" href="http://feeds.wordpress.com/1.0/gostumble/sethulakshmi.wordpress.com/104/"><img alt="" border="0" src="http://feeds.wordpress.com/1.0/stumble/sethulakshmi.wordpress.com/104/" /></a> <a rel="nofollow" href="http://feeds.wordpress.com/1.0/godigg/sethulakshmi.wordpress.com/104/"><img alt="" border="0" src="http://feeds.wordpress.com/1.0/digg/sethulakshmi.wordpress.com/104/" /></a> <a rel="nofollow" href="http://feeds.wordpress.com/1.0/goreddit/sethulakshmi.wordpress.com/104/"><img alt="" border="0" src="http://feeds.wordpress.com/1.0/reddit/sethulakshmi.wordpress.com/104/" /></a> <img alt="" border="0" src="http://stats.wordpress.com/b.gif?host=sethulakshmi.wordpress.com&blog=1582963&post=104&subd=sethulakshmi&ref=&feed=1" /></div>]]></content:encoded>
			<wfw:commentRss>http://sethulakshmi.wordpress.com/2008/04/28/%e0%b4%95%e0%b4%be%e0%b4%b2%e0%b4%82-%e0%b4%ae%e0%b4%b1%e0%b4%a8%e0%b5%8d%e0%b4%a8-%e0%b4%9a%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%ae%e0%b5%8d%e0%b4%aa%e0%b4%bf/feed/</wfw:commentRss>
	
		<media:content url="http://a.wordpress.com/avatar/sethulakshmi-128.jpg" medium="image">
			<media:title type="html">സേതുലക്ഷ്മി</media:title>
		</media:content>
	</item>
		<item>
		<title>മരണം വിളിക്കുന്നു</title>
		<link>http://sethulakshmi.wordpress.com/2008/04/25/%e0%b4%ae%e0%b4%b0%e0%b4%a3%e0%b4%82-%e0%b4%b5%e0%b4%bf%e0%b4%b3%e0%b4%bf%e0%b4%95%e0%b5%8d%e0%b4%95%e0%b5%81%e0%b4%a8%e0%b5%8d%e0%b4%a8%e0%b5%81/</link>
		<comments>http://sethulakshmi.wordpress.com/2008/04/25/%e0%b4%ae%e0%b4%b0%e0%b4%a3%e0%b4%82-%e0%b4%b5%e0%b4%bf%e0%b4%b3%e0%b4%bf%e0%b4%95%e0%b5%8d%e0%b4%95%e0%b5%81%e0%b4%a8%e0%b5%8d%e0%b4%a8%e0%b5%81/#comments</comments>
		<pubDate>Fri, 25 Apr 2008 07:42:28 +0000</pubDate>
		<dc:creator>സേതുലക്ഷ്മി</dc:creator>
		
		<category><![CDATA[Poem]]></category>

		<guid isPermaLink="false">http://sethulakshmi.wordpress.com/?p=103</guid>
		<description><![CDATA[എന്നെ ഞാനിന്നുപേക്ഷിച്ചു പോകുന്നു
ഈ ജഢവും നിങ്ങളെടുത്തുകൊള്‍ക
സ്വന്തമാക്കാന്‍ ഇനിയാവില്ല, മരണമേ
വേറിട്ട പ്രാണനെയെടുത്തുകൊള്‍ക.
സ്വപ്നങ്ങള്‍ വാരി നിറച്ചയെന്‍യെന്‍ കീശയില്‍
ചില്ലറകള്‍ തെല്ലും ശേഷിപ്പതില്ല,
കടം കൊണ്ടുവാങ്ങിയ വലിയ സ്വപ്നങ്ങളെ
മരണമേ! നീ തന്നെയെടുത്തുകൊള്‍ക.
നിനക്കുള്ളതെല്ലാം നല്‍കുന്നു നിന്‍റെയീ
വാടക വീടും തിരികെയെടുത്തുകൊള്‍ക
ഈ വഴിയൊരുനാളും വരാനില്ല, ഇനിയെന്‍റെ
കണക്കുകളൊന്നും ബാക്കിയില്ല.
യാത്ര ചൊല്ലാനിനിയാരുമില്ല, അമ്മയല്ലാതെ
എനിക്കെന്നു പറയാന്‍ ആരുമില്ല
അമ്മേ, ഈ വിഷക്കുപ്പി മാറ്റി നീ വയ്ക്കുക
എന്നെ മറക്കാനിത് കുടിച്ചുകൊള്‍ക.
മടങ്ങിവരുമെന്നൊരു വാക്കോ പ്രതീക്ഷയോ
വാഗ്ദാനങ്ങളൊന്നുമേ ആവുകില്ല
അമ്മേ! നീ തന്ന ദേഹമിതാ നിന്‍ മുമ്പില്‍
നീ നിന്‍റെ പങ്കുമെടുത്തുകൊള്‍ക.
നോട്ടുബുക്കിന്‍റെ ഉള്ളിലൊളിപ്പിച്ച
ചിന്തിയ ചിന്തകള്‍ ചുരുട്ടിയെറിയരുതേ!
ഈ മകനെത്രയോ ക്രൂരനാണെന്നോര്‍ക്കില്‍
അമ്മേ, നീയതും മറിച്ചു നോക്കിക്കൊള്‍ക.
ചിന്തകള്‍ [...]]]></description>
			<content:encoded><![CDATA[<div class='snap_preview'><br /><p>എന്നെ ഞാനിന്നുപേക്ഷിച്ചു പോകുന്നു<br />
ഈ ജഢവും നിങ്ങളെടുത്തുകൊള്‍ക<br />
സ്വന്തമാക്കാന്‍ ഇനിയാവില്ല, മരണമേ<br />
വേറിട്ട പ്രാണനെയെടുത്തുകൊള്‍ക.</p>
<p>സ്വപ്നങ്ങള്‍ വാരി നിറച്ചയെന്‍യെന്‍ കീശയില്‍<br />
ചില്ലറകള്‍ തെല്ലും ശേഷിപ്പതില്ല,<br />
കടം കൊണ്ടുവാങ്ങിയ വലിയ സ്വപ്നങ്ങളെ<br />
മരണമേ! നീ തന്നെയെടുത്തുകൊള്‍ക.</p>
<p>നിനക്കുള്ളതെല്ലാം നല്‍കുന്നു നിന്‍റെയീ<br />
വാടക വീടും തിരികെയെടുത്തുകൊള്‍ക<br />
ഈ വഴിയൊരുനാളും വരാനില്ല, ഇനിയെന്‍റെ<br />
കണക്കുകളൊന്നും ബാക്കിയില്ല.</p>
<p>യാത്ര ചൊല്ലാനിനിയാരുമില്ല, അമ്മയല്ലാതെ<br />
എനിക്കെന്നു പറയാന്‍ ആരുമില്ല<br />
അമ്മേ, ഈ വിഷക്കുപ്പി മാറ്റി നീ വയ്ക്കുക<br />
എന്നെ മറക്കാനിത് കുടിച്ചുകൊള്‍ക.</p>
<p>മടങ്ങിവരുമെന്നൊരു വാക്കോ പ്രതീക്ഷയോ<br />
വാഗ്ദാനങ്ങളൊന്നുമേ ആവുകില്ല<br />
അമ്മേ! നീ തന്ന ദേഹമിതാ നിന്‍ മുമ്പില്‍<br />
നീ നിന്‍റെ പങ്കുമെടുത്തുകൊള്‍ക.</p>
<p>നോട്ടുബുക്കിന്‍റെ ഉള്ളിലൊളിപ്പിച്ച<br />
ചിന്തിയ ചിന്തകള്‍ ചുരുട്ടിയെറിയരുതേ!<br />
ഈ മകനെത്രയോ ക്രൂരനാണെന്നോര്‍ക്കില്‍<br />
അമ്മേ, നീയതും മറിച്ചു നോക്കിക്കൊള്‍ക.</p>
<p>ചിന്തകള്‍ വാരി വലിച്ചിട്ട കവിതകള്‍,<br />
ഇടനെഞ്ച് കൊത്തിനുറുക്കിയ വചസുകള്‍,<br />
നുര പൊട്ടിയൊഴുകിയ കണ്ണീര്‍ക്കുമിളകള്‍,<br />
എല്ലാം പെറുക്കിയടുക്കി നോക്കുക.</p>
<p>ഞെക്കിയമര്‍ത്തിപ്പിടിച്ചയെന്‍ ഭാവങ്ങള്‍,<br />
മുഖം‌മൂടിയാലെ മുറിവേറ്റ പാടുകള്‍,<br />
അതിലാണ്ട ചലവും മൌനനൊമ്പരങ്ങളും<br />
അകലെയാണെങ്കിലും വായിച്ചറിഞ്ഞുകൊള്‍ക.</p>
<p>പോറ്റിവളര്‍ത്തിയ കണ്മണിയിങ്ങനെ<br />
വീണുകിടക്കുന്നതോര്‍ത്താല്‍ സഖിക്കുമോ നീ-<br />
യെങ്കിലുമമ്മേ നീയെനിക്കേകണം<br />
പുഴുക്കുത്തു വീഴാത്ത അന്ത്യചുംബനമെങ്കിലും!</p>
<p>ഇനിയൊരു ജന്‍‌മം ഉടനേയെടുക്കുവാന്‍<br />
നിന്‍റെ ഗര്‍ഭപാത്രം എന്നെ കാട്ടാതിരിക്കുക,<br />
ഛായപ്പൊലിമകള്‍ തേച്ചു മിനുക്കിയ<br />
ഈ വേഷപ്പകര്‍ച്ചകള്‍ നല്‍കാതിരിക്കുക.</p>
<p>മൌനത്തിലുടനീളം ഗര്‍ജിക്കും ശ്വാസങ്ങള്‍<br />
ഇല്ലെന്നു വരികിലും, അമ്മേ നീയോര്‍ക്കുക<br />
അനര്‍ത്ഥ സത്യങ്ങളില്‍ മുമ്പേ മരിച്ചു ഈ മകന്‍<br />
ഈ സത്യമിനിയെങ്കിലുമറിഞ്ഞുകൊള്‍ക.</p>
<img alt="" border="0" src="http://feeds.wordpress.com/1.0/categories/sethulakshmi.wordpress.com/103/" /> <img alt="" border="0" src="http://feeds.wordpress.com/1.0/tags/sethulakshmi.wordpress.com/103/" /> <a rel="nofollow" href="http://feeds.wordpress.com/1.0/gocomments/sethulakshmi.wordpress.com/103/"><img alt="" border="0" src="http://feeds.wordpress.com/1.0/comments/sethulakshmi.wordpress.com/103/" /></a> <a rel="nofollow" href="http://feeds.wordpress.com/1.0/godelicious/sethulakshmi.wordpress.com/103/"><img alt="" border="0" src="http://feeds.wordpress.com/1.0/delicious/sethulakshmi.wordpress.com/103/" /></a> <a rel="nofollow" href="http://feeds.wordpress.com/1.0/gostumble/sethulakshmi.wordpress.com/103/"><img alt="" border="0" src="http://feeds.wordpress.com/1.0/stumble/sethulakshmi.wordpress.com/103/" /></a> <a rel="nofollow" href="http://feeds.wordpress.com/1.0/godigg/sethulakshmi.wordpress.com/103/"><img alt="" border="0" src="http://feeds.wordpress.com/1.0/digg/sethulakshmi.wordpress.com/103/" /></a> <a rel="nofollow" href="http://feeds.wordpress.com/1.0/goreddit/sethulakshmi.wordpress.com/103/"><img alt="" border="0" src="http://feeds.wordpress.com/1.0/reddit/sethulakshmi.wordpress.com/103/" /></a> <img alt="" border="0" src="http://stats.wordpress.com/b.gif?host=sethulakshmi.wordpress.com&blog=1582963&post=103&subd=sethulakshmi&ref=&feed=1" /></div>]]></content:encoded>
			<wfw:commentRss>http://sethulakshmi.wordpress.com/2008/04/25/%e0%b4%ae%e0%b4%b0%e0%b4%a3%e0%b4%82-%e0%b4%b5%e0%b4%bf%e0%b4%b3%e0%b4%bf%e0%b4%95%e0%b5%8d%e0%b4%95%e0%b5%81%e0%b4%a8%e0%b5%8d%e0%b4%a8%e0%b5%81/feed/</wfw:commentRss>
	
		<media:content url="http://a.wordpress.com/avatar/sethulakshmi-128.jpg" medium="image">
			<media:title type="html">സേതുലക്ഷ്മി</media:title>
		</media:content>
	</item>
		<item>
		<title>പക്ഷി (കുട്ടിക്കവിത)</title>
		<link>http://sethulakshmi.wordpress.com/2008/04/24/%e0%b4%aa%e0%b4%95%e0%b5%8d%e0%b4%b7%e0%b4%bf-%e0%b4%95%e0%b5%81%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%bf%e0%b4%95%e0%b5%8d%e0%b4%95%e0%b4%b5%e0%b4%bf%e0%b4%a4/</link>
		<comments>http://sethulakshmi.wordpress.com/2008/04/24/%e0%b4%aa%e0%b4%95%e0%b5%8d%e0%b4%b7%e0%b4%bf-%e0%b4%95%e0%b5%81%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%bf%e0%b4%95%e0%b5%8d%e0%b4%95%e0%b4%b5%e0%b4%bf%e0%b4%a4/#comments</comments>
		<pubDate>Thu, 24 Apr 2008 11:46:31 +0000</pubDate>
		<dc:creator>സേതുലക്ഷ്മി</dc:creator>
		
		<category><![CDATA[Poem]]></category>

		<guid isPermaLink="false">http://sethulakshmi.wordpress.com/?p=102</guid>
		<description><![CDATA[തേനൊരു പാത്രത്തില്‍
പാലൊരു പാത്രത്തില്‍
തേനും വയമ്പും മറ്റൊരു പാത്രത്തില്‍
എന്‍ വീട്ടിലെ കിളി
ഓമന പൈങ്കിളി
സ്വര്‍ണ്ണക്കൂട്ടിലെ കുഞ്ഞു പക്ഷി
ചെന്താമരക്കണ്ണും
ചെമ്പരത്തിച്ചുണ്ടും
പീലികളുമുള്ള കുരുന്നു പക്ഷി
കുശലങ്ങള്‍ ചൊല്ലി
മുതുകില്‍ തലോടുമ്പോള്‍
കുലുങ്ങിക്കളിക്കുന്ന പ്രിയ പക്ഷി
ഒരിടത്തും പോവില്ല
എന്നെ വിട്ടിട്ട് പോവില്ല
ആരും കൊതിക്കുന്ന കൊച്ചു പക്ഷി
എന്‍ പേരുകേട്ടാല്‍
പിന്‍‌പാട്ടുപാടാന്‍
ചിറകിട്ടടിക്കുന്ന എന്‍റെ പക്ഷി
പാടാത്ത പക്ഷി
പറക്കാത്ത പക്ഷി
ഒരു ദിനം പാടി
&#8220;ഇനിയെന്നെ ജീവിക്കാന്‍ അനുവദിക്കൂ&#8221;
       ]]></description>
			<content:encoded><![CDATA[<div class='snap_preview'><br /><p>തേനൊരു പാത്രത്തില്‍<br />
പാലൊരു പാത്രത്തില്‍<br />
തേനും വയമ്പും മറ്റൊരു പാത്രത്തില്‍</p>
<p>എന്‍ വീട്ടിലെ കിളി<br />
ഓമന പൈങ്കിളി<br />
സ്വര്‍ണ്ണക്കൂട്ടിലെ കുഞ്ഞു പക്ഷി</p>
<p>ചെന്താമരക്കണ്ണും<br />
ചെമ്പരത്തിച്ചുണ്ടും<br />
പീലികളുമുള്ള കുരുന്നു പക്ഷി</p>
<p>കുശലങ്ങള്‍ ചൊല്ലി<br />
മുതുകില്‍ തലോടുമ്പോള്‍<br />
കുലുങ്ങിക്കളിക്കുന്ന പ്രിയ പക്ഷി</p>
<p>ഒരിടത്തും പോവില്ല<br />
എന്നെ വിട്ടിട്ട് പോവില്ല<br />
ആരും കൊതിക്കുന്ന കൊച്ചു പക്ഷി</p>
<p>എന്‍ പേരുകേട്ടാല്‍<br />
പിന്‍‌പാട്ടുപാടാന്‍<br />
ചിറകിട്ടടിക്കുന്ന എന്‍റെ പക്ഷി</p>
<p>പാടാത്ത പക്ഷി<br />
പറക്കാത്ത പക്ഷി<br />
ഒരു ദിനം പാടി<br />
&#8220;ഇനിയെന്നെ ജീവിക്കാന്‍ അനുവദിക്കൂ&#8221;</p>
<img alt="" border="0" src="http://feeds.wordpress.com/1.0/categories/sethulakshmi.wordpress.com/102/" /> <img alt="" border="0" src="http://feeds.wordpress.com/1.0/tags/sethulakshmi.wordpress.com/102/" /> <a rel="nofollow" href="http://feeds.wordpress.com/1.0/gocomments/sethulakshmi.wordpress.com/102/"><img alt="" border="0" src="http://feeds.wordpress.com/1.0/comments/sethulakshmi.wordpress.com/102/" /></a> <a rel="nofollow" href="http://feeds.wordpress.com/1.0/godelicious/sethulakshmi.wordpress.com/102/"><img alt="" border="0" src="http://feeds.wordpress.com/1.0/delicious/sethulakshmi.wordpress.com/102/" /></a> <a rel="nofollow" href="http://feeds.wordpress.com/1.0/gostumble/sethulakshmi.wordpress.com/102/"><img alt="" border="0" src="http://feeds.wordpress.com/1.0/stumble/sethulakshmi.wordpress.com/102/" /></a> <a rel="nofollow" href="http://feeds.wordpress.com/1.0/godigg/sethulakshmi.wordpress.com/102/"><img alt="" border="0" src="http://feeds.wordpress.com/1.0/digg/sethulakshmi.wordpress.com/102/" /></a> <a rel="nofollow" href="http://feeds.wordpress.com/1.0/goreddit/sethulakshmi.wordpress.com/102/"><img alt="" border="0" src="http://feeds.wordpress.com/1.0/reddit/sethulakshmi.wordpress.com/102/" /></a> <img alt="" border="0" src="http://stats.wordpress.com/b.gif?host=sethulakshmi.wordpress.com&blog=1582963&post=102&subd=sethulakshmi&ref=&feed=1" /></div>]]></content:encoded>
			<wfw:commentRss>http://sethulakshmi.wordpress.com/2008/04/24/%e0%b4%aa%e0%b4%95%e0%b5%8d%e0%b4%b7%e0%b4%bf-%e0%b4%95%e0%b5%81%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%bf%e0%b4%95%e0%b5%8d%e0%b4%95%e0%b4%b5%e0%b4%bf%e0%b4%a4/feed/</wfw:commentRss>
	
		<media:content url="http://a.wordpress.com/avatar/sethulakshmi-128.jpg" medium="image">
			<media:title type="html">സേതുലക്ഷ്മി</media:title>
		</media:content>
	</item>
		<item>
		<title>വൈരുദ്ധ്യങ്ങള്‍</title>
		<link>http://sethulakshmi.wordpress.com/2008/04/23/%e0%b4%b5%e0%b5%88%e0%b4%b0%e0%b5%81%e0%b4%a6%e0%b5%8d%e0%b4%a7%e0%b5%8d%e0%b4%af%e0%b4%99%e0%b5%8d%e0%b4%99%e0%b4%b3%e0%b5%8d%e2%80%8d/</link>
		<comments>http://sethulakshmi.wordpress.com/2008/04/23/%e0%b4%b5%e0%b5%88%e0%b4%b0%e0%b5%81%e0%b4%a6%e0%b5%8d%e0%b4%a7%e0%b5%8d%e0%b4%af%e0%b4%99%e0%b5%8d%e0%b4%99%e0%b4%b3%e0%b5%8d%e2%80%8d/#comments</comments>
		<pubDate>Wed, 23 Apr 2008 08:10:34 +0000</pubDate>
		<dc:creator>സേതുലക്ഷ്മി</dc:creator>
		
		<category><![CDATA[Poem]]></category>

		<guid isPermaLink="false">http://sethulakshmi.wordpress.com/?p=101</guid>
		<description><![CDATA[അംഗഭംഗം വന്ന നിഴലുകള്‍ കണ്ടു-
മടുത്തിനി ചൂഴ്ന്നു പൊട്ടിച്ചെറിയണം
കണ്ണുമകക്കണ്ണും, കാഴ്ചകളിനിമതി
വൈരുദ്ധ്യമുറങ്ങുന്ന പേക്കിനാവുകള്‍
കുപ്പക്കൂനകളിളകുന്നു തുട്ടിനായ്
കുഷ്ഠം കടിച്ച കരങ്ങളുയരുന്നു
വിശപ്പില്‍ വെന്ത പ്രാണന്‍ ചീഞ്ഞുനാറുമ്പോള്‍
മൂക്കുകള്‍ പൊത്തി നിറകീശകള്‍ നീങ്ങുന്നു
നാലഞ്ചുനാള്‍ വരെ പഴകിയ ചോറിലെ
കെട്ടവാസനയിലുമിനീരിറക്കി-
യൊരു പിടിച്ചോറിനായ് ഇലകള്‍ പരതവേ
അതു പകര്‍ത്തുവാന്‍ വിരലുകളമരുന്നു
ഒക്കത്തിരിക്കുന്നയസ്ഥികൂടത്തിനൊരു തുള്ളി
വെള്ളമിറ്റിക്കുവാന്‍ നീളുന്ന കൈകളും
ഒട്ടിവലിഞ്ഞ നഗ്ന മാറും കാണുമ്പോള്‍
കടമിഴിക്കോണിലൊരു തുള്ളി ബീജം കലരുന്നു
വായുവില്‍ ശേഷിച്ച ബാഷ്പങ്ങളെങ്കിലും
ഊറ്റിക്കുടിക്കുവാന്‍ നാവുകള്‍ തള്ളുന്നു
ഉള്‍വലിയുമാത്മാവും ദൈന്യത ചുരത്തുമ്പോള്‍
പുച്‌ഛഭാവങ്ങളയിത്തം പുലമ്പുന്നു
വയറ്റില്‍ത്തെളിയുന്ന നട്ടെല്ലു മുറുക്കിത്തുണി-
ച്ചുറ്റി ഞൊണ്ടുന്ന വെടിച്ച കാല്‍പ്പാടുകള്‍
പിന്നാമ്പുറങ്ങളില്‍ പാഴ്ഭൂമി തിരയുമ്പോള്‍
നെയ്യുറഞ്ഞ കവിളുകളിടിവാള്‍ മുഴങ്ങുന്നു
ദിഗംബരന്‍‌മാരുറങ്ങുന്നു കടത്തിണ്ണയില്‍
ചുട്ടുപൊള്ളുന്ന പ്രതലവും പൂമെത്തകള്‍
എല്ലുകളുന്തിയ മുഖങ്ങളിലിളതല്ലുന്നു
ഉറങ്ങാന്‍ കൊതിപ്പിച്ച [...]]]></description>
			<content:encoded><![CDATA[<div class='snap_preview'><br /><p>അംഗഭംഗം വന്ന നിഴലുകള്‍ കണ്ടു-<br />
മടുത്തിനി ചൂഴ്ന്നു പൊട്ടിച്ചെറിയണം<br />
കണ്ണുമകക്കണ്ണും, കാഴ്ചകളിനിമതി<br />
വൈരുദ്ധ്യമുറങ്ങുന്ന പേക്കിനാവുകള്‍</p>
<p>കുപ്പക്കൂനകളിളകുന്നു തുട്ടിനായ്<br />
കുഷ്ഠം കടിച്ച കരങ്ങളുയരുന്നു<br />
വിശപ്പില്‍ വെന്ത പ്രാണന്‍ ചീഞ്ഞുനാറുമ്പോള്‍<br />
മൂക്കുകള്‍ പൊത്തി നിറകീശകള്‍ നീങ്ങുന്നു</p>
<p>നാലഞ്ചുനാള്‍ വരെ പഴകിയ ചോറിലെ<br />
കെട്ടവാസനയിലുമിനീരിറക്കി-<br />
യൊരു പിടിച്ചോറിനായ് ഇലകള്‍ പരതവേ<br />
അതു പകര്‍ത്തുവാന്‍ വിരലുകളമരുന്നു</p>
<p>ഒക്കത്തിരിക്കുന്നയസ്ഥികൂടത്തിനൊരു തുള്ളി<br />
വെള്ളമിറ്റിക്കുവാന്‍ നീളുന്ന കൈകളും<br />
ഒട്ടിവലിഞ്ഞ നഗ്ന മാറും കാണുമ്പോള്‍<br />
കടമിഴിക്കോണിലൊരു തുള്ളി ബീജം കലരുന്നു</p>
<p>വായുവില്‍ ശേഷിച്ച ബാഷ്പങ്ങളെങ്കിലും<br />
ഊറ്റിക്കുടിക്കുവാന്‍ നാവുകള്‍ തള്ളുന്നു<br />
ഉള്‍വലിയുമാത്മാവും ദൈന്യത ചുരത്തുമ്പോള്‍<br />
പുച്‌ഛഭാവങ്ങളയിത്തം പുലമ്പുന്നു</p>
<p>വയറ്റില്‍ത്തെളിയുന്ന നട്ടെല്ലു മുറുക്കിത്തുണി-<br />
ച്ചുറ്റി ഞൊണ്ടുന്ന വെടിച്ച കാല്‍പ്പാടുകള്‍<br />
പിന്നാമ്പുറങ്ങളില്‍ പാഴ്ഭൂമി തിരയുമ്പോള്‍<br />
നെയ്യുറഞ്ഞ കവിളുകളിടിവാള്‍ മുഴങ്ങുന്നു</p>
<p>ദിഗംബരന്‍‌മാരുറങ്ങുന്നു കടത്തിണ്ണയില്‍<br />
ചുട്ടുപൊള്ളുന്ന പ്രതലവും പൂമെത്തകള്‍<br />
എല്ലുകളുന്തിയ മുഖങ്ങളിലിളതല്ലുന്നു<br />
ഉറങ്ങാന്‍ കൊതിപ്പിച്ച പ്രശാന്തമാം സാഗരം</p>
<p>ഇന്നലെത്തുന്നിയയുടുപ്പിനുപറ്റിയ<br />
കമ്മലില്ലാത്തതോര്‍ക്കാന്‍ ശ്രമിക്കുമ്പോള്‍<br />
ഇല്ലാത്ത ഭാവങ്ങളുണ്ടെന്നു കാട്ടുവാന്‍-<br />
വയ്യാതെ, കണ്‍കളിലരിശം പടരുന്നു</p>
<img alt="" border="0" src="http://feeds.wordpress.com/1.0/categories/sethulakshmi.wordpress.com/101/" /> <img alt="" border="0" src="http://feeds.wordpress.com/1.0/tags/sethulakshmi.wordpress.com/101/" /> <a rel="nofollow" href="http://feeds.wordpress.com/1.0/gocomments/sethulakshmi.wordpress.com/101/"><img alt="" border="0" src="http://feeds.wordpress.com/1.0/comments/sethulakshmi.wordpress.com/101/" /></a> <a rel="nofollow" href="http://feeds.wordpress.com/1.0/godelicious/sethulakshmi.wordpress.com/101/"><img alt="" border="0" src="http://feeds.wordpress.com/1.0/delicious/sethulakshmi.wordpress.com/101/" /></a> <a rel="nofollow" href="http://feeds.wordpress.com/1.0/gostumble/sethulakshmi.wordpress.com/101/"><img alt="" border="0" src="http://feeds.wordpress.com/1.0/stumble/sethulakshmi.wordpress.com/101/" /></a> <a rel="nofollow" href="http://feeds.wordpress.com/1.0/godigg/sethulakshmi.wordpress.com/101/"><img alt="" border="0" src="http://feeds.wordpress.com/1.0/digg/sethulakshmi.wordpress.com/101/" /></a> <a rel="nofollow" href="http://feeds.wordpress.com/1.0/goreddit/sethulakshmi.wordpress.com/101/"><img alt="" border="0" src="http://feeds.wordpress.com/1.0/reddit/sethulakshmi.wordpress.com/101/" /></a> <img alt="" border="0" src="http://stats.wordpress.com/b.gif?host=sethulakshmi.wordpress.com&blog=1582963&post=101&subd=sethulakshmi&ref=&feed=1" /></div>]]></content:encoded>
			<wfw:commentRss>http://sethulakshmi.wordpress.com/2008/04/23/%e0%b4%b5%e0%b5%88%e0%b4%b0%e0%b5%81%e0%b4%a6%e0%b5%8d%e0%b4%a7%e0%b5%8d%e0%b4%af%e0%b4%99%e0%b5%8d%e0%b4%99%e0%b4%b3%e0%b5%8d%e2%80%8d/feed/</wfw:commentRss>
	
		<media:content url="http://a.wordpress.com/avatar/sethulakshmi-128.jpg" medium="image">
			<media:title type="html">സേതുലക്ഷ്മി</media:title>
		</media:content>
	</item>
		<item>
		<title>അമ്മയും മഴയും</title>
		<link>http://sethulakshmi.wordpress.com/2008/04/22/%e0%b4%85%e0%b4%ae%e0%b5%8d%e0%b4%ae%e0%b4%af%e0%b5%81%e0%b4%82-%e0%b4%ae%e0%b4%b4%e0%b4%af%e0%b5%81%e0%b4%82/</link>
		<comments>http://sethulakshmi.wordpress.com/2008/04/22/%e0%b4%85%e0%b4%ae%e0%b5%8d%e0%b4%ae%e0%b4%af%e0%b5%81%e0%b4%82-%e0%b4%ae%e0%b4%b4%e0%b4%af%e0%b5%81%e0%b4%82/#comments</comments>
		<pubDate>Tue, 22 Apr 2008 07:59:31 +0000</pubDate>
		<dc:creator>സേതുലക്ഷ്മി</dc:creator>
		
		<category><![CDATA[Poem]]></category>

		<guid isPermaLink="false">http://sethulakshmi.wordpress.com/?p=100</guid>
		<description><![CDATA[മഴയൊന്നു തോരട്ടെ, കളിയിനി മതിയാക്കൂ
പനിപിടിച്ചീടുമീ മഴയില്‍ക്കളിച്ചാല്‍
കുസൃതികള്‍ തെല്ലു കുറയ്ക്കെന്‍റെ ഉണ്ണീ
അമ്മയെ ഇനിമേലനുസരിച്ചീടുക നീ!
കൊഴിയുന്ന മാമ്പഴം നാളെപ്പെറുക്കാം
അയലത്തെ പറ്റങ്ങള്‍ കട്ടിടും മുമ്പീ-
യമ്മയതൊക്കെ പെറുക്കി സൂക്ഷിക്കാം
ഉണ്ണീ കരേറുക, ഇടിമിന്നല്‍ വരുന്നു
ഇഴജന്തുക്കളിഴയുന്ന മുറ്റത്തു തെന്നി-
വീണുകരയാതെ അമ്മതന്‍ ചാരെ-
യെത്തിയെന്‍ മടിയില്‍ കിടന്നാല്‍
മുതുമുത്തശ്ശി ചൊല്ലിയ കഥകള്‍ പറയാം
കിണറ്റിന്‍ കരയിലേയ്ക്കോടരുതേ ഇനി
ഓട്ടുതറയൊട്ടു പായല്‍പ്പടലങ്ങള്‍
വഴുതി വീണാല്‍ ഈ അമ്മയ്ക്കാവുമോ!
കളിയിതുമതി, നേരമേറെയായി
അച്ഛന്‍ വരുംവഴി കയറിനില്‍ക്കയാവും
നീ കാത്തിരിക്കുന്ന മധുരപലഹാരങ്ങളുമായ്
അച്ഛനെത്തും മുമ്പ് കരയില്‍ കയറുക
തലതോര്‍ത്തി ഈ നാമം ജപിക്കുക
മുത്തശ്ശിയുറങ്ങുന്ന തുളസിത്തറയില്‍
വിളക്കുമണഞ്ഞു, സന്ധ്യകഴിഞ്ഞു
പെരുമഴയത്തിങ്ങനെ കളിക്കരുതുണ്ണീ
അച്ഛന്‍ കണ്ടുവന്നാല്‍ ചുട്ട തല്ലിന് യോഗം
പാഠങ്ങള്‍ ഇനിയും ചൊല്ലിപ്പഠിക്കണം
അക്ഷരങ്ങള്‍ [...]]]></description>
			<content:encoded><![CDATA[<div class='snap_preview'><br /><p>മഴയൊന്നു തോരട്ടെ, കളിയിനി മതിയാക്കൂ<br />
പനിപിടിച്ചീടുമീ മഴയില്‍ക്കളിച്ചാല്‍<br />
കുസൃതികള്‍ തെല്ലു കുറയ്ക്കെന്‍റെ ഉണ്ണീ<br />
അമ്മയെ ഇനിമേലനുസരിച്ചീടുക നീ!</p>
<p>കൊഴിയുന്ന മാമ്പഴം നാളെപ്പെറുക്കാം<br />
അയലത്തെ പറ്റങ്ങള്‍ കട്ടിടും മുമ്പീ-<br />
യമ്മയതൊക്കെ പെറുക്കി സൂക്ഷിക്കാം<br />
ഉണ്ണീ കരേറുക, ഇടിമിന്നല്‍ വരുന്നു</p>
<p>ഇഴജന്തുക്കളിഴയുന്ന മുറ്റത്തു തെന്നി-<br />
വീണുകരയാതെ അമ്മതന്‍ ചാരെ-<br />
യെത്തിയെന്‍ മടിയില്‍ കിടന്നാല്‍<br />
മുതുമുത്തശ്ശി ചൊല്ലിയ കഥകള്‍ പറയാം</p>
<p>കിണറ്റിന്‍ കരയിലേയ്ക്കോടരുതേ ഇനി<br />
ഓട്ടുതറയൊട്ടു പായല്‍പ്പടലങ്ങള്‍<br />
വഴുതി വീണാല്‍ ഈ അമ്മയ്ക്കാവുമോ!<br />
കളിയിതുമതി, നേരമേറെയായി</p>
<p>അച്ഛന്‍ വരുംവഴി കയറിനില്‍ക്കയാവും<br />
നീ കാത്തിരിക്കുന്ന മധുരപലഹാരങ്ങളുമായ്<br />
അച്ഛനെത്തും മുമ്പ് കരയില്‍ കയറുക<br />
തലതോര്‍ത്തി ഈ നാമം ജപിക്കുക</p>
<p>മുത്തശ്ശിയുറങ്ങുന്ന തുളസിത്തറയില്‍<br />
വിളക്കുമണഞ്ഞു, സന്ധ്യകഴിഞ്ഞു<br />
പെരുമഴയത്തിങ്ങനെ കളിക്കരുതുണ്ണീ<br />
അച്ഛന്‍ കണ്ടുവന്നാല്‍ ചുട്ട തല്ലിന് യോഗം</p>
<p>പാഠങ്ങള്‍ ഇനിയും ചൊല്ലിപ്പഠിക്കണം<br />
അക്ഷരങ്ങള്‍ കൂട്ടിയെഴുതിപ്പഠിക്കണം<br />
ചെളിതെറ്റിച്ചിങ്ങനെ കളിച്ചുനടന്നാല്‍<br />
അച്ഛനീയമ്മയെ കുറ്റങ്ങള്‍ ചാര്‍ത്തും</p>
<p>നിന്‍റെ പ്രായത്തിലെ എത്ര കുട്ടികള്‍<br />
കളിച്ചു നടപ്പുണ്ട്? നീ തന്നെയോര്‍ക്കുക<br />
വെയിലത്തും മഴയത്തും നേരം കളഞ്ഞാല്‍<br />
തിരുമണ്ടനാവും നീ, വീടിനു ദോഷം</p>
<p>അച്ഛനെപ്പോലെ പഠിക്കണം, പിന്നെ<br />
നല്ല ശബളം പറ്റുന്ന ജോലിയുണ്ടാക്കണം<br />
കതകാഞ്ഞടിക്കുന്നു കാറ്റു വീശുന്നു<br />
അപകടമുണ്ണീ വീട്ടില്‍ കയറുക</p>
<p>ഓടാനിനി വയ്യാ, ഉണ്ണീ നില്‍ക്കുക<br />
അമ്മ തളര്‍ന്നു, ഹാ! അച്ഛനെത്തിയല്ലോ!<br />
അച്ഛാ! ഈയമ്മ വെറുതെ മഴയില്‍ തുരത്തുന്നു,<br />
ഉണ്ണിക്കു വാങ്ങിയ പഴം‌പൊരിയെവിടെ?</p>
<img alt="" border="0" src="http://feeds.wordpress.com/1.0/categories/sethulakshmi.wordpress.com/100/" /> <img alt="" border="0" src="http://feeds.wordpress.com/1.0/tags/sethulakshmi.wordpress.com/100/" /> <a rel="nofollow" href="http://feeds.wordpress.com/1.0/gocomments/sethulakshmi.wordpress.com/100/"><img alt="" border="0" src="http://feeds.wordpress.com/1.0/comments/sethulakshmi.wordpress.com/100/" /></a> <a rel="nofollow" href="http://feeds.wordpress.com/1.0/godelicious/sethulakshmi.wordpress.com/100/"><img alt="" border="0" src="http://feeds.wordpress.com/1.0/delicious/sethulakshmi.wordpress.com/100/" /></a> <a rel="nofollow" href="http://feeds.wordpress.com/1.0/gostumble/sethulakshmi.wordpress.com/100/"><img alt="" border="0" src="http://feeds.wordpress.com/1.0/stumble/sethulakshmi.wordpress.com/100/" /></a> <a rel="nofollow" href="http://feeds.wordpress.com/1.0/godigg/sethulakshmi.wordpress.com/100/"><img alt="" border="0" src="http://feeds.wordpress.com/1.0/digg/sethulakshmi.wordpress.com/100/" /></a> <a rel="nofollow" href="http://feeds.wordpress.com/1.0/goreddit/sethulakshmi.wordpress.com/100/"><img alt="" border="0" src="http://feeds.wordpress.com/1.0/reddit/sethulakshmi.wordpress.com/100/" /></a> <img alt="" border="0" src="http://stats.wordpress.com/b.gif?host=sethulakshmi.wordpress.com&blog=1582963&post=100&subd=sethulakshmi&ref=&feed=1" /></div>]]></content:encoded>
			<wfw:commentRss>http://sethulakshmi.wordpress.com/2008/04/22/%e0%b4%85%e0%b4%ae%e0%b5%8d%e0%b4%ae%e0%b4%af%e0%b5%81%e0%b4%82-%e0%b4%ae%e0%b4%b4%e0%b4%af%e0%b5%81%e0%b4%82/feed/</wfw:commentRss>
	
		<media:content url="http://a.wordpress.com/avatar/sethulakshmi-128.jpg" medium="image">
			<media:title type="html">സേതുലക്ഷ്മി</media:title>
		</media:content>
	</item>
		<item>
		<title>പറക്കുന്ന പാഠപുസ്തകങ്ങള്‍</title>
		<link>http://sethulakshmi.wordpress.com/2008/04/21/%e0%b4%aa%e0%b4%b1%e0%b4%95%e0%b5%8d%e0%b4%95%e0%b5%81%e0%b4%a8%e0%b5%8d%e0%b4%a8-%e0%b4%aa%e0%b4%be%e0%b4%a0%e0%b4%aa%e0%b5%81%e0%b4%b8%e0%b5%8d%e0%b4%a4%e0%b4%95%e0%b4%99%e0%b5%8d%e0%b4%99%e0%b4%b3/</link>
		<comments>http://sethulakshmi.wordpress.com/2008/04/21/%e0%b4%aa%e0%b4%b1%e0%b4%95%e0%b5%8d%e0%b4%95%e0%b5%81%e0%b4%a8%e0%b5%8d%e0%b4%a8-%e0%b4%aa%e0%b4%be%e0%b4%a0%e0%b4%aa%e0%b5%81%e0%b4%b8%e0%b5%8d%e0%b4%a4%e0%b4%95%e0%b4%99%e0%b5%8d%e0%b4%99%e0%b4%b3/#comments</comments>
		<pubDate>Mon, 21 Apr 2008 08:07:55 +0000</pubDate>
		<dc:creator>സേതുലക്ഷ്മി</dc:creator>
		
		<category><![CDATA[Story]]></category>

		<guid isPermaLink="false">http://sethulakshmi.wordpress.com/?p=99</guid>
		<description><![CDATA[നൂലുപോലെഴുകുന്ന സ്കൂള്‍ പൈപ്പിലെ വെളളം അവളുടെ കൈക്കുമ്പിളിലൂടെ നിറഞ്ഞൊഴുകുന്നത് അവള്‍ അറിഞ്ഞില്ല. ഉച്ചഭക്ഷണം ആര്‍ത്തിയോടെ വാരിയുണ്ണുന്ന കുട്ടികളെ അവള്‍ ആവേശത്തോടെ നോക്കിനിന്നു‍. വരണ്ടു വിളറിയ കണ്ണില്‍ തലകീഴായി പതിക്കുന്ന ആ ദൃശ്യങ്ങളെ അവളുടെ മസ്തിഷ്ക്കം മനസിലാക്കാന്‍ ശ്രമിക്കുകയായിരുന്നു. ഒരിക്കലും കൂട്ടിച്ചേര്‍ക്കാന്‍ കഴിയാതെ ചിന്നിച്ചിതറിയ ദര്‍പ്പണം പോലെയായിരുന്നു എല്ലാം. കുട്ടികളുടെ മുഷ്ടിക്കുള്ളില്‍ ഞെങ്ങിയമരുകയും, പിന്നെ ചെറുചെറു ഉരുളകളായി, പല്ലുകള്‍ക്കിടയില്‍ അരഞ്ഞില്ലാതാവാന്‍ എറിയപ്പെടുകയും ചെയ്യുന്ന ഭക്ഷണകണമെങ്കിലും ആവാന്‍ അവള്‍ കൊതിച്ചു, ഒരു നിമിഷം!
കൈകളിലൂടെ നിറഞ്ഞൊഴുകുന്ന ക്ലോറിന്‍ വെള്ളത്തില്‍ പ്രതിഫലിച്ച സൂര്യപ്രകാശത്തിന് [...]]]></description>
			<content:encoded><![CDATA[<div class='snap_preview'><br /><p>നൂലുപോലെഴുകുന്ന സ്കൂള്‍ പൈപ്പിലെ വെളളം അവളുടെ കൈക്കുമ്പിളിലൂടെ നിറഞ്ഞൊഴുകുന്നത് അവള്‍ അറിഞ്ഞില്ല. ഉച്ചഭക്ഷണം ആര്‍ത്തിയോടെ വാരിയുണ്ണുന്ന കുട്ടികളെ അവള്‍ ആവേശത്തോടെ നോക്കിനിന്നു‍. വരണ്ടു വിളറിയ കണ്ണില്‍ തലകീഴായി പതിക്കുന്ന ആ ദൃശ്യങ്ങളെ അവളുടെ മസ്തിഷ്ക്കം മനസിലാക്കാന്‍ ശ്രമിക്കുകയായിരുന്നു. ഒരിക്കലും കൂട്ടിച്ചേര്‍ക്കാന്‍ കഴിയാതെ ചിന്നിച്ചിതറിയ ദര്‍പ്പണം പോലെയായിരുന്നു എല്ലാം. കുട്ടികളുടെ മുഷ്ടിക്കുള്ളില്‍ ഞെങ്ങിയമരുകയും, പിന്നെ ചെറുചെറു ഉരുളകളായി, പല്ലുകള്‍ക്കിടയില്‍ അരഞ്ഞില്ലാതാവാന്‍ എറിയപ്പെടുകയും ചെയ്യുന്ന ഭക്ഷണകണമെങ്കിലും ആവാന്‍ അവള്‍ കൊതിച്ചു, ഒരു നിമിഷം!</p>
<p>കൈകളിലൂടെ നിറഞ്ഞൊഴുകുന്ന ക്ലോറിന്‍ വെള്ളത്തില്‍ പ്രതിഫലിച്ച സൂര്യപ്രകാശത്തിന് പോലും അവളുടെ മുഖത്തെ മ്ലാനത മാറ്റാന്‍ കഴിഞ്ഞില്ല. ഉച്ചനീചത്വങ്ങള്‍ക്കു നടുവില്‍ വെയിലേറ്റു നിന്ന അവള്‍ ആര്‍ത്തിയോടെ വെള്ളം കുടിക്കാന്‍ തുടങ്ങി. അന്നനാളത്തിലൂടെ കുത്തിയൊഴുകിയ പൈപ്പുവെള്ളത്തിലെ ക്ലോറിന്‍ മണത്തില്‍ വെറിപൂണ്ട ആമാശയ കോശങ്ങള്‍ മുകളിലേക്ക് നോക്കി പ്രാകാന്‍ തുടങ്ങി. വിശന്നു മരവിച്ച അവളുടെ മസ്തിഷ്കം അവയൊന്നും ഗൌനിച്ചതേയില്ല.</p>
<p>പായല്‍ പിടിച്ച പൈപ്പിന്‍ ചുവട്ടില്‍ കുട്ടികള്‍ ചുരുട്ടിയെറിഞ്ഞ ഭക്ഷണപ്പൊതികളും, ചിന്നിച്ചിതറിയ ചോറുമണികളും‍, അവിയലും സാമ്പാളും മുട്ടയും കൂടിക്കലര്‍ന്ന വാസനയും അവളുടെ പഞ്ചേന്ദ്രിയങ്ങള്‍ക്ക് ഉച്ചഭക്ഷണം വിളമ്പി. അനാഥമായി കിടക്കുന്ന ആ ഭക്ഷണ പൊതികള്‍ കണ്ട് അവളുടെ കണ്ണുനിറഞ്ഞു. അനാഥത്വത്തിന്‍റെ വേദനകള്‍ വലിച്ചെറിയപ്പെട്ട ഭക്ഷണപൊതികളില്‍ നിന്ന് വമിക്കുന്നുണ്ടായിരുന്നു.</p>
<p>എച്ചില്‍ചാലിലൂടെ തത്തിത്തത്തിയൊഴുകുന്ന ചോറുമണികളും, അവയെ വഴിയില്‍ തടഞ്ഞ് നിര്‍ത്തി ചട്ടമ്പിത്തരം കാണിക്കുന്ന മുരിങ്ങാ ചണ്ടിയും, ഞെക്കി നിറം പോയ നാരങ്ങയും അവളില്‍ ഏറെ കൌതുകമുണര്‍ത്തി. കുട്ടികള്‍ തിരിച്ചുപോകുന്നതും കാത്ത് കോങ്കണ്ണിലൂടെ സമയമെണ്ണിയിരിക്കുന്ന കാക്കകളുടെ മുറുമുറുപ്പും, റഫ്രിയുടെ വിസില്‍ കേള്‍ക്കാന്‍ കാത്തിരിക്കുന്ന ഓട്ടക്കാരെപ്പോലെ കാക്കകള്‍ കാണിക്കുന്ന തയാറെടുപ്പുകളും കണ്ട് അവള്‍ക്ക് ചിരിവന്നു. ചങ്കിലൂടെയും, പിന്നെ ഇടനെഞ്ചിലൂടെയും ചില ദുഖങ്ങള്‍ ഇടിവാള്‍ അടിച്ചുകയറ്റുമ്പോഴും വെറുതേ ചിരിക്കുക ഒരു രസം തന്നെയാണ്, അതും അപ്രധാനമായ സന്ദര്‍ഭങ്ങളില്‍&#8230;!! നിസാരമായ കാര്യങ്ങള്‍ പോലും ഓര്‍ത്തോര്‍ത്ത് ചിരിച്ചേക്കാം! ഇതൊരു തരം ഭ്രാന്ത് തന്നെയാണ്. സ്വന്തം പ്രതിഛായകളില്‍ സന്തോഷത്തിന്‍റെ കണികകള്‍ ഒന്നുമില്ലാതെ വറ്റി വരളുമ്പോള്‍ ചുറ്റുപാടുമുള്ള ചെറിയ കാര്യങ്ങള്‍ പോലും ചിലര്‍ക്ക് രസകരമാവാം. ഉപയോഗശൂന്യമായ പുല്‍ക്കൊടിയില്‍ നിന്ന് പോലും മഹോന്നതങ്ങളായ ചിന്തകള്‍ രൂപപ്പെട്ടേക്കാം, തത്വശാസ്ത്രങ്ങള്‍ ജന്മമെടുത്തേക്കാം. എന്നാല്‍ ഇവയെല്ലാം സ്വന്തം അസ്ഥിത്വത്തിലേക്കുള്ള കലവറയാകുന്നില്ലെങ്കില്‍, ജീവിതം എവിടെയുമെത്താതെ അവസാനിക്കുന്നു. അവള്‍ കാക്കകളെത്തന്നെ നോക്കി നിന്നു.</p>
<p>ഒരു കാക്കയായിരുന്നെങ്കില്‍&#8230;! യഥാര്‍ത്ഥ്യങ്ങളില്‍ നിന്ന് താല്‍ക്കാലികമായിട്ടെങ്കിലും രക്ഷപ്പെടാന്‍ ആവിഷ്കരിക്കാവുന്ന സ്വപ്നങ്ങളെ അവള്‍ ഏറെ ഇഷ്ടപ്പെട്ടിരുന്നു. ഒരിക്കലും സാധിക്കാത്ത സ്വപ്നങ്ങള്‍ കാണാന്‍ ആരുടെയും അനുവാദം വേണ്ടല്ലോ! അനന്തമായ വിഹായസില്‍ പറവയെപ്പോലെ പറക്കാന്‍ ശ്രമിച്ചു നോക്കുന്നതു തന്നെ എത്ര മനോഹരമാണ്&#8230; ഞാന്‍ എന്ന ബോധമില്ലാത്ത വാനമേഘങ്ങളിലൂടെ തെന്നിക്കളിക്കണം&#8230; പിന്നെ ചിറകുകള്‍ തളര്‍ത്തി അസ്ത്രം പോലെ ഭൂമിയിലേക്ക് തിരികെ പതിക്കണം&#8230; നിലം മുട്ടാറാവുമ്പോള്‍ സര്‍വ്വശക്തിയുമെടുത്ത് വീണ്ടും പറന്നുയരണം&#8230; ഗാഢനിദ്രയുടെ പാരമ്യതയില്‍ വിരിയുന്ന  സ്വപ്നങ്ങളില്‍ പോലും സ്വന്തം വേഷം അഭിനയിക്കാന്‍ അവള്‍ ഭയപ്പെട്ടിരുന്നു. ബോധപൂര്‍വ്വം സ്വപ്നം കാണാന്‍ അവള്‍ കൊതിച്ചു, തനിക്കിഷ്ടപ്പെട്ട വേഷങ്ങള്‍ മാത്രം കെട്ടാന്‍!</p>
<p>ഭക്ഷണപ്പൊതികള്‍ ചിക്കിച്ചിതറുന്ന കാക്കകള്‍ക്കിടയില്‍ അവള്‍ ചെന്നിരുന്നു. കൈകള്‍ ചുരുട്ടി മുതിര്‍ന്ന കാക്കകളെ അവള്‍ വിരട്ടിലോടിച്ചു. പിന്നെ ആരോ വലിച്ചെറിഞ്ഞ ഭക്ഷണപ്പൊതി കൊത്തിയെടുത്ത് ചിറകുകള്‍ വിരിച്ച് അവള്‍ പറന്നുയര്‍ന്നു&#8230; അങ്ങ് ദൂരെ&#8230; ഏതോ മരക്കൊമ്പില്‍ സ്വസ്ഥമായിരുന്നു പൊതിയഴിക്കാന്‍&#8230; പിന്നെ വിശപ്പടങ്ങുന്നതുവരെ ഭക്ഷണ ശകലങ്ങള്‍ കൊത്തിപ്പറിക്കാന്‍&#8230;!!</p>
<img alt="" border="0" src="http://feeds.wordpress.com/1.0/categories/sethulakshmi.wordpress.com/99/" /> <img alt="" border="0" src="http://feeds.wordpress.com/1.0/tags/sethulakshmi.wordpress.com/99/" /> <a rel="nofollow" href="http://feeds.wordpress.com/1.0/gocomments/sethulakshmi.wordpress.com/99/"><img alt="" border="0" src="http://feeds.wordpress.com/1.0/comments/sethulakshmi.wordpress.com/99/" /></a> <a rel="nofollow" href="http://feeds.wordpress.com/1.0/godelicious/sethulakshmi.wordpress.com/99/"><img alt="" border="0" src="http://feeds.wordpress.com/1.0/delicious/sethulakshmi.wordpress.com/99/" /></a> <a rel="nofollow" href="http://feeds.wordpress.com/1.0/gostumble/sethulakshmi.wordpress.com/99/"><img alt="" border="0" src="http://feeds.wordpress.com/1.0/stumble/sethulakshmi.wordpress.com/99/" /></a> <a rel="nofollow" href="http://feeds.wordpress.com/1.0/godigg/sethulakshmi.wordpress.com/99/"><img alt="" border="0" src="http://feeds.wordpress.com/1.0/digg/sethulakshmi.wordpress.com/99/" /></a> <a rel="nofollow" href="http://feeds.wordpress.com/1.0/goreddit/sethulakshmi.wordpress.com/99/"><img alt="" border="0" src="http://feeds.wordpress.com/1.0/reddit/sethulakshmi.wordpress.com/99/" /></a> <img alt="" border="0" src="http://stats.wordpress.com/b.gif?host=sethulakshmi.wordpress.com&blog=1582963&post=99&subd=sethulakshmi&ref=&feed=1" /></div>]]></content:encoded>
			<wfw:commentRss>http://sethulakshmi.wordpress.com/2008/04/21/%e0%b4%aa%e0%b4%b1%e0%b4%95%e0%b5%8d%e0%b4%95%e0%b5%81%e0%b4%a8%e0%b5%8d%e0%b4%a8-%e0%b4%aa%e0%b4%be%e0%b4%a0%e0%b4%aa%e0%b5%81%e0%b4%b8%e0%b5%8d%e0%b4%a4%e0%b4%95%e0%b4%99%e0%b5%8d%e0%b4%99%e0%b4%b3/feed/</wfw:commentRss>
	
		<media:content url="http://a.wordpress.com/avatar/sethulakshmi-128.jpg" medium="image">
			<media:title type="html">സേതുലക്ഷ്മി</media:title>
		</media:content>
	</item>
		<item>
		<title>വിടരാന്‍ കൊതിച്ച മൊട്ടുകള്‍</title>
		<link>http://sethulakshmi.wordpress.com/2008/04/19/%e0%b4%b5%e0%b4%bf%e0%b4%9f%e0%b4%b0%e0%b4%be%e0%b4%a8%e0%b5%8d%e2%80%8d-%e0%b4%95%e0%b5%8a%e0%b4%a4%e0%b4%bf%e0%b4%9a%e0%b5%8d%e0%b4%9a-%e0%b4%ae%e0%b5%8a%e0%b4%9f%e0%b5%8d%e0%b4%9f%e0%b5%81%e0%b4%95/</link>
		<comments>http://sethulakshmi.wordpress.com/2008/04/19/%e0%b4%b5%e0%b4%bf%e0%b4%9f%e0%b4%b0%e0%b4%be%e0%b4%a8%e0%b5%8d%e2%80%8d-%e0%b4%95%e0%b5%8a%e0%b4%a4%e0%b4%bf%e0%b4%9a%e0%b5%8d%e0%b4%9a-%e0%b4%ae%e0%b5%8a%e0%b4%9f%e0%b5%8d%e0%b4%9f%e0%b5%81%e0%b4%95/#comments</comments>
		<pubDate>Sat, 19 Apr 2008 10:46:38 +0000</pubDate>
		<dc:creator>സേതുലക്ഷ്മി</dc:creator>
		
		<category><![CDATA[Story]]></category>

		<guid isPermaLink="false">http://sethulakshmi.wordpress.com/?p=98</guid>
		<description><![CDATA[രാത്രി മുഴുവന്‍ എത്ര എഴുതാന്‍ ശ്രമിച്ചിട്ടും പൂര്‍ത്തിയാക്കാനാവാത്ത കവിത ബാലു മേശപ്പുറത്തു നിന്നെടുത്തു. വെട്ടിയും തിരുത്തിയും സുഖം നഷ്ടപ്പെട്ട ചിന്തകള്‍ ബാലുവിനെ അലട്ടുന്നുണ്ടായിരുന്നു. ചിലപ്പോഴൊക്കെ അങ്ങനെയാണ്, എഴുതാന്‍ ശ്രമിക്കുന്തോറും അക്ഷരങ്ങള്‍ വഴിമാറിപ്പോവുക, വികാരങ്ങള്‍ കുത്തിയൊഴുകുമ്പോഴും വിരലുകള്‍ ശാഠ്യം പിടിക്കുക, പിന്നെ ആ വേദനയില്‍ മുഖം പൊത്തി ഉറങ്ങുക&#8230; ഈ വീര്‍പ്പുമുട്ടലുകളില്‍ എല്ലാം ഒരു തരം സുഖമുണ്ടെങ്കിലും ഒടുവില്‍ അവസാനിക്കുക ശൂന്യതയില്‍ മാത്രമായിരിക്കും. എഴുത്തുകാരനെ നിഷ്പ്രഭനാക്കി ഇടക്കിടെ വന്നുപോകുന്ന ഇത്തരം രാത്രികള്‍ ശരിക്കും പറഞ്ഞാല്‍ ഉണ്ടാവേണ്ടതാണ്. ഒഴുക്ക് നഷ്ടപ്പെട്ട [...]]]></description>
			<content:encoded><![CDATA[<div class='snap_preview'><br /><p>രാത്രി മുഴുവന്‍ എത്ര എഴുതാന്‍ ശ്രമിച്ചിട്ടും പൂര്‍ത്തിയാക്കാനാവാത്ത കവിത ബാലു മേശപ്പുറത്തു നിന്നെടുത്തു. വെട്ടിയും തിരുത്തിയും സുഖം നഷ്ടപ്പെട്ട ചിന്തകള്‍ ബാലുവിനെ അലട്ടുന്നുണ്ടായിരുന്നു. ചിലപ്പോഴൊക്കെ അങ്ങനെയാണ്, എഴുതാന്‍ ശ്രമിക്കുന്തോറും അക്ഷരങ്ങള്‍ വഴിമാറിപ്പോവുക, വികാരങ്ങള്‍ കുത്തിയൊഴുകുമ്പോഴും വിരലുകള്‍ ശാഠ്യം പിടിക്കുക, പിന്നെ ആ വേദനയില്‍ മുഖം പൊത്തി ഉറങ്ങുക&#8230; ഈ വീര്‍പ്പുമുട്ടലുകളില്‍ എല്ലാം ഒരു തരം സുഖമുണ്ടെങ്കിലും ഒടുവില്‍ അവസാനിക്കുക ശൂന്യതയില്‍ മാത്രമായിരിക്കും. എഴുത്തുകാരനെ നിഷ്പ്രഭനാക്കി ഇടക്കിടെ വന്നുപോകുന്ന ഇത്തരം രാത്രികള്‍ ശരിക്കും പറഞ്ഞാല്‍ ഉണ്ടാവേണ്ടതാണ്. ഒഴുക്ക് നഷ്ടപ്പെട്ട നദിയുടെ മ്ലാനതയും പെയ്യാനാവാതെ പറക്കേണ്ടി വന്ന കാര്‍മേഘത്തിന്‍റെ നിസഹായതയും ബാലുവിന്‍റെ മുഖത്ത് പ്രകടമായിരുന്നു. അയാള്‍ ഒരു സിഗററ്റെടുത്തു കത്തിച്ചു.</p>
<p>നീണ്ട കോളിങ് ബെല്ലിന്‍റെ ശബ്ദം പരിസരബോധത്തിന്‍റെ അസുഖാവസ്ഥയിലേയ്ക്ക് ബാലുവിനെ കൊണ്ടുവന്നു. അരോചകം കലര്‍ന്ന ആ കൂക്കുവിളിയെ അവഗണിക്കാന്‍ എത്ര ശ്രമിച്ചിട്ടും വിജയിക്കാതെ വന്നപ്പോള്‍ പാതി കത്തിത്തീര്‍ന്ന സിഗററ്റുകുറ്റി കുത്തിക്കെടുത്തി ബാലു എഴുന്നേറ്റു. അയഞ്ഞ് തൂങ്ങിയ കൈലിമുണ്ട് നന്നായുടുത്ത്, കല്ലെറിഞ്ഞ് കലക്കിയ നിശ്ചലതയുടെ കുണ്ഠിതത്തോടെ ബാലു കതക് തുറന്നു. സ്വയം അലങ്കരിച്ച് വിരൂപമായ ഒരു സ്ത്രീ രൂ‍പം! ബാലു അമ്പരന്നു. കോളിങ് ബെല്ലിനോട് പ്രതികാരം തീര്‍ത്തതിന്‍റെ സന്തോഷത്തില്‍ ആ രൂപം ബാലുവിനെ നോക്കി പുഞ്ചിരിച്ചു. ചക്ക വെട്ടിക്കീറി വച്ചമാതിരിയുള്ള പുഞ്ചിരി കൂടിയായപ്പോള്‍ ബാലു സ്വയം വഴിമാറിക്കൊടുത്തു.</p>
<p>പത്രം വായിക്കുന്നതിനിടയിലും സുമിത്രയോടുള്ള അരിശമായിരുന്നു ബാലുവിന്‍റെ മുഖത്ത്. യാദൃശ്ചികമായി കിട്ടിയ അവധി ആഘോഷിക്കാന്‍ സുമിത്ര പലതവണ വിളിച്ചതാണ്. നീണ്ട ഇടവേളയ്ക്ക് ശേഷമാണെങ്കിലും എഴുത്തിന്‍റെ ലോകത്തേക്ക് അല്‍പ്പമെങ്കിലും തിരികെയെത്താന്‍ കഴിഞ്ഞ നിര്‍വൃതിയില്‍ അഹങ്കരിക്കാന്‍ ബാലുവിന് ഇനിയും എഴുതണമായിരുന്നു. അതുകൊണ്ട് ചില ജോലികള്‍ തീര്‍ക്കാനുണ്ടെന്ന് പറഞ്ഞ് സുമിത്രയെ ബാലു മനപൂര്‍വ്വം ഒഴിവാക്കുകയായിരുന്നു. ബ്രേക്ക്-ഫാസ്റ്റ് മേശപ്പുറത്ത് വച്ചിട്ടുണ്ടെന്നും അത്താഴത്തിനെ തന്നെ പ്രതീക്ഷിക്കണ്ടെന്നും പറഞ്ഞ് സുമിത്ര പോകുമ്പോള്‍ പറയാന്‍ വിട്ടുപോയതാവാം ഈ വേലക്കാരിയുടെ വരവ്. പത്രത്താളുകള്‍ മറിച്ച് ബാലു അടുക്കളയിലേയ്ക്ക് നോക്കി. “ഇതിലും ഭേദം ഓഫീസില്‍ തന്നെ പോകുന്നതായിരുന്നു. ചുമ്മാതല്ല എന്‍റെ പ്രിയ സുമതി മനസമാധാനത്തോടെ പുറത്ത് പോയത്!” എഴുതാന്‍ ഏകാന്തത കടം വാങ്ങിയ എഴുത്തുകാരനെ പീഡിപ്പിക്കുന്ന പ്രാരാബ്ദങ്ങളെ പോലെ ബാലുവിന് തോന്നി ആ നിമിഷങ്ങള്‍!</p>
<p>ഒരു ദിവസമെങ്കിലും സ്വസ്തമായിരിക്കാമെന്ന് വച്ചാല്‍ സമ്മതിക്കില്ല. എവിടെയെങ്കിലും ഇറങ്ങിപ്പോയാലോ! ബാലു ആലോചിച്ചു. വേലക്കാരിയെ ഒറ്റയ്ക്കാക്കിയിട്ട് പോകാനും പറ്റില്ല. ബാലു സോഫയിലേക്ക് പത്രം വലിച്ചെറിഞ്ഞു. “സാറേ! സാറ് കാപ്പി കുടിച്ചായിരുന്നാ?” ഭവ്യത ഭാവിച്ചുകൊണ്ടുള്ള അവളുടെ ചോദ്യം കേട്ടപ്പോള്‍ ബാലു ഏതോ ഒരര്‍ത്ഥത്തില്‍ തലയാട്ടി, പിന്നെ മുറിയിലേക്ക് പോയി.</p>
<p>നിറം കൊടുക്കാത്ത ചിത്രം പോലെ ആ കവിത അവിടെ കിടപ്പുണ്ടായിരുന്നു, ബാലു അതെടുത്തു. വെട്ടിത്തിരുത്തി പരസ്പരബന്ധം നഷ്ടപ്പെട്ട വരികളെ ബാലു ചെറുചിരിയോടെ നോക്കിയിരുന്നു. പണ്ടൊക്കെ എഴുതാന്‍ കഴിയാതെ വരുമ്പോള്‍ സുമിത്ര ഒരു പ്രചോദനമായി അടുത്തുണ്ടാവുമായിരുന്നു. അവളോടൊത്തുള്ള നിമിഷങ്ങള്‍ മാത്രം മതിയായിരുന്നു, ഒരിക്കലും നിലക്കാത്ത പ്രവാഹം പോലെ വരികള്‍ ഒഴുകാന്‍! വികാരങ്ങള്‍ക്ക് പുതുമ നഷ്ടപ്പെട്ടപ്പോള്‍ എല്ലാം അവസാനിച്ച പോലെ! സ്വന്തം കാര്യങ്ങള്‍ക്ക് കൂടുതല്‍ ഗൌരവം നല്‍കാന്‍ ശ്രമിച്ചു തുടങ്ങിയിരിക്കുന്നു രണ്ടുപേരും. മഹാനദി പോലെ ഒഴുകിയ പലരും അവരറിയാതെ ദിശ മാറിയൊഴുകുകയെന്നത് സ്വാഭാവികം മാത്രമാവാം. എങ്കിലും സമുദ്രം പിളര്‍ന്നൊഴുകുമോ? ബാലു ഒരു നിമിഷം കണ്ണടച്ചിരുന്നു.</p>
<p>സുമിത്രയെ മാത്രം കുറ്റം പറയാനാവില്ല. വ്യത്യസ്തതകള്‍ എന്നും വ്യത്യസ്തകള്‍ തന്നെയാണ്, അവ ഇല്ലെന്ന് പല തവണ ആവര്‍ത്തിച്ചാല്‍ കൂടി. ബാലുവിന്‍റെ താല്‍പ്പര്യങ്ങളെ മനസിലാക്കാന്‍ സുമിത്രക്ക് നന്നേ കഴിഞ്ഞിരുന്നു, ബാലുവിന് തിരിച്ചും. പരസ്പരം എല്ലാം മനസിലായി കഴിയുമ്പോള്‍ മനസ്സ് ക്രമേണ വിമര്‍ശനാത്മകമാവാറുണ്ട്, പിഴവുകള്‍ കണ്ടുപിടിക്കാന്‍ തുടങ്ങാറുണ്ട്, പരിവേഷണം നടത്താന്‍ ഇനി ഒന്നും ഇല്ലെന്ന് കാണുമ്പോള്‍ കളിപ്പാട്ടം വലിച്ചെറിയുന്ന കുട്ടിയെപ്പോലെ. സ്വാഭാവികമായി തോന്നാവുന്ന സൌന്ദര്യപ്പിണക്കങ്ങള്‍ ദാമ്പത്യത്തെ ഊഷ്മളമാക്കുന്നതായി തെറ്റിദ്ധരിക്കപ്പെട്ടേക്കാം. എന്നാല്‍ മനസ്സുകള്‍ ഭിന്